സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് സുപരിചിതരാണ് മീത്ത് മിറി. ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇവർ. ഗർഭകാലത്ത് ഡാൻസും മറ്റുമൊക്കെ ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിന് വിമർശനവും നേരിടേണ്ടതായി വന്നു. മിലിയോ എന്നാണ് മകനെ വിളിക്കുന്നതെങ്കിലും അതല്ല യഥാർത്ഥ പേരെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോളിതാ ഗർഭകാലത്തെക്കുറിച്ച് പുറയുകയാണ് ഇരുവരും.
പ്രസവ കാലം അത്ര കോംപ്ലിക്കേറ്റഡ് ഒന്നും ആയിരുന്നില്ല. വലിയ ബുദ്ധിമുട്ടുകളും തനിക്ക് ഫീൽ ചെയ്തിരുന്നില്ല. എല്ലാത്തിനും മീത്തുവേട്ടന്റെ സപ്പോർട്ട് ഉണ്ടായിരുന്നു. ചെറിയ ചില ക്ഷീണം ഒക്കെ തോന്നി മടി പിടിച്ച് ഇരിക്കുമ്പോഴേക്കും മീത്തുവേട്ടൻ വന്ന് ആക്ടീവ് ആക്കും. അതുകൊണ്ട് നോർമൽ ഡെലിവറി തന്നെയാണ് എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.
പക്ഷെ പ്രസവം കുറച്ച് കോംപ്ലിക്കേറ്റഡ് ആയി. എത്രയോ എല്ലുകൾ പൊട്ടുന്ന വേദന ഒക്കെയായിരിയ്ക്കും എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല. ഡെലിവറി സമയത്ത് മുഴുവൻ തന്റെ കൈ പിടിച്ച് ലേബർ റൂമിൽ മീത്തുവേട്ടൻ ഉണ്ടായിരുന്നു. ഏഴ് മണിക്കൂർ ലേബർ റൂമിൽ കിടന്നതിനെ കുറിച്ച് മിരിയല്ല, മീത്ത് ആണ് തുറന്ന് പറഞ്ഞത്.
മിരിയുടെ ലേബർ പെയിൻ കണ്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. വേദന മുഴുവൻ സഹിച്ചിട്ടും മിറിക്ക് പുഷ് വരുന്നില്ല. അവസാനം കുഞ്ഞിന്റെ ഹാർട് ബീറ്റ് കുറയാൻ തുടങ്ങി. അമ്മ, അല്ലെങ്കിൽ കുഞ്ഞ് എന്ന അവസാന ഘട്ടത്തിലാണ് സി സെക്ഷൻ വേണ്ടി വരും എന്ന് ഡോക്ടർ പറയുന്നത്. അപ്പോഴേക്കും എനിക്ക് ആകെ ടെൻഷൻ ആയി. ഡോക്ടേറും നഴ്‌സും എല്ലാം പെട്ടന്ന് സി സെക്ഷന് വേണ്ട കാര്യങ്ങൾ ചെയ്യുകയാണ്. എന്നെ കൊണ്ട് സി സെക്ഷന് സമ്മതം പറഞ്ഞുകൊണ്ടുള്ള പേപ്പറിൽ സൈൻ ചെയ്യിക്കുകയും ചെയ്തു. മിരിയാണെങ്കിൽ വേദന കൊണ്ട് പുളയുന്നു. അപ്പോൾ ഞാൻ ഓടിയത് ടോയിലെറ്റിലേക്കാണ്.
പ്രാർത്ഥനയാണ് ഏറ്റവും വലുത് എന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ബാത്രൂമിൽ പോയി ഞാൻ മുത്തപ്പനോട് കരഞ്ഞ് പ്രാർത്ഥിച്ചു, മിലിയോ ശരിക്കും ഒരു മിറാക്കിൾ ബേബി തന്നെയാണ് എന്ന് പറയാൻ കാരണം അതാണ്. ബാത്രൂമിൽ നിന്ന് വന്ന് ഞാൻ പതുക്കെ മിരിയോട് ചോദിച്ചു നിനക്ക് പുഷ് വരുന്നുണ്ടോ എന്ന്, ചെറുതായി തോന്നുന്നു എന്ന് അവൾ പറഞ്ഞു. അപ്പോൾ തന്നെ ഞാൻ അലറി ഡോക്ടറെ വിളിച്ചു, ഇവൾക്ക് പുഷ് വരുന്നുണ്ട് എന്ന് പറഞ്ഞു. ഡോക്ടറും വന്ന് നോക്കി. സി സെക്ഷന് വേണ്ടി മിരിയെ സ്ട്രക്ടചറിലേക്ക് മാറ്റുന്ന അവസാന ഘട്ടമായിരുന്നു അത്. ദൈവത്തിന് നന്ദി, നോർമൽ ഡെലിവറിയായി. ഇപ്പോൾ മിലിയോയ്ക്ക് ആറ് മാസം ആയി. ചോറൂണിന് സമയമായി.
കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…
ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…
കെ സി വേണുഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…
പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…
മലയാളത്തിന്റെ മെഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…
തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…