entertainment

ശ്രീക്കുട്ടനായിരുന്നു എന്റെ ഓൾ ഇൻ ഓൾ, വീട്ടിൽ എതിർപ്പൊക്കെ ഉണ്ടായിരുന്നു, പ്രണയകത പങ്കിട്ട് എംജിയും ലേഖയും

മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമൊക്കെയാണ് എംജി ശ്രീകുമാർ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിൻരെ ജനനം. പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാർ ഗോപാലനാണ്. ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയാണ് അമ്മ. മലയാള സിനിയിലെ പ്രമുഖ സംഗീതജ്ഞരായ എം.ജി രാധാകൃഷ്ണനും കെ.ഓമനക്കുട്ടിയുമാണ് സഹോദരങ്ങൾ. പ്രശസ്തരായവർ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെയാണ് എം.ജി സംഗീത കൊടുമുടി കയറിയത്.

വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം വന്ന ​ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ​ഗായകൻ എംജി ശ്രീകുമാറും ഭാര്യ ലേഖയും. ആദ്യ വിവാഹ ബന്ധം വേർപെടുത്തി കുഞ്ഞുമായി അമേരിക്കയിൽ നിന്നും തിരിച്ച് വന്ന ശേഷമാണ് ലേഖ എംജി ശ്രീകുമാറുമായി അടുക്കുന്നതും ​ഗായകനെ വിവാഹം ചെയ്യുന്നതും. അന്ന് ​ഗോസിപ്പുകൾ തന്നെ വലച്ചിരുന്നെന്ന് ലേഖ പറയുന്നു. അമേരിക്കയിലെ ജീവിതം വിട്ട് നാട്ടിൽ വന്നപ്പോഴുള്ള അനുഭവങ്ങൾ ലേഖ പങ്കുവെച്ചു. ആൾക്കാർക്ക് എന്നെയും എനിക്ക് ആൾക്കാരെയും മനസിലായില്ല. ഒരുപാട് ​ഗോസിപ്പുകളുള്ള സ്ഥലമായി തോന്നി. ഇപ്പോഴും ഉണ്ടെങ്കിലും അത് ചെറുത്ത് നിൽക്കാൻ അറിയാം. ​

ഗോസിപ്പ് വരുമ്പോൾ സന്തോഷമേയുള്ളൂ. ഇപ്പോഴും ലൈം ലൈറ്റിലുണ്ട്. ബക്കിം​ഗ്ഹം പാലസിന്റെ മുന്നിൽ നിന്നുള്ള ഫോട്ടോ പങ്കുവെച്ചാൽ എംജിയുടെ പുതിയ വീട് കണ്ടോ എന്ന് വാർത്ത വരും. എന്ത് അബദ്ധങ്ങളാണ്. ​ഗോസിപ്പുകൾ ആ​ദ്യമാെക്കെ പേഴ്സണലായി എടുക്കുമായിരുന്നു. കാരണം എന്റെ മകളുമായി കണക്ട് ചെയ്യും. എനിക്ക് ‌ടച്ച് ചെയ്യുന്നത് മകളെ എന്തെങ്കിലും പറയുമ്പോഴാണ്. ഇപ്പോൾ ആ വിഷമവും ഇല്ല. കാരണം കുറേക്കൂടി പ്രായമായി. എന്ത് വേണമെങ്കിലും എഴുതിക്കോട്ടെ എന്നായി. ​

ഗോസിപ്പുകൾ കണ്ട് മകളും അവളുടെ ഭർത്താവ് ചിരിക്കും. ഇതേക്കുറിച്ച് എംജി ശ്രീകുമാറും സംസാരിച്ചു. അവെരാന്നും ഇത് നോക്കുന്നവരല്ല. വേറൊരു ജീവിതമാണ്. മലയാളം ചാനലുകൾ തന്നെ നോക്കുന്നില്ലെന്നും എംജി ശ്രീകുമാർ വ്യക്തമാക്കി. അമേരിക്കയിൽ നിന്നും വിവാഹ ബന്ധം പിരിഞ്ഞ് നാട്ടിലെത്തിയത് ഇനി നാട്ടിൽ താമസിക്കാമെന്ന് കരുതിയാണ്.

അപ്പോഴാണ് ശ്രീക്കുട്ടനെ കാണുന്നതും വേറൊരു ജീവിതത്തിലേക്ക് മാറുന്നതും. എംജി ശ്രീകുമാറിനൊപ്പം ജീവിക്കാനുള്ള തീരുമാനമെടുക്കാൻ ബുദ്ധിമുട്ടില്ലായിരുന്നെന്ന് ലേഖ വ്യക്തമാക്കി. ആകെക്കൂടി പ്രശ്നമായിരുന്നു എന്റെ ജീവിതം. എല്ലാ സൈഡിൽ നിന്നും. കൊച്ച് കുഞ്ഞുമുണ്ട്. എല്ലായിടത്തും നിന്നും ഭയങ്കര പ്രശ്നമായിരുന്നു. ശ്രീക്കുട്ടനായിരുന്നു എന്റെ ഓൾ ഇൻ ഓൾ. വീട്ടിൽ എതിർപ്പൊക്കെ ഉണ്ടായിരുന്നു. പിന്നെ അമ്മയ്ക്ക് കുറച്ച് കൂടെ മനസിലിക്കാൻ പറ്റി. ശ്രീക്കുട്ടൻ എന്റെ കൂടെ ജീവിത കാലം മുഴുവൻ കാണുമെന്ന വിശ്വാസം എനിക്കുണ്ടായി. തന്റെ ശ്വാസമാണ് ശ്രീക്കുട്ടനെന്നും ലേഖ പറയുന്നു.

Karma News Network

Recent Posts

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

12 mins ago

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

47 mins ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

1 hour ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

2 hours ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

3 hours ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

3 hours ago