സ്‌കൂളുകളിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എന്നാൽ രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികൾക്ക് വാക്‌സിൻ നൽകൂ എന്നും മന്ത്രി അറിയിച്ചു. ബുധനാഴ്ച മുതൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ വാക്‌സിനേഷൻ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള വിവിരങ്ങൾ മന്ത്രി പുറത്തു വിട്ടു. സംസ്ഥാനത്തെ 8.14 ലക്ഷം കുട്ടികൾ വാക്‌സിനേഷന് അർഹരാണെന്ന് മന്ത്രി അറിയിച്ചു.
500 കുട്ടികളിൽ കൂടുതലുള്ള സ്‌കൂളുകളിൽ വാക്‌സിനേഷൻ കേന്ദ്രം ഒരുക്കും. നിലവിൽ 51 ശതമാനത്തിലധികം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകി കഴിഞ്ഞു. 967 സ്‌കൂളുകളിലാണ് വാക്‌സിൻ നൽകുന്നത്. ഈ സ്‌കൂളുകളിൽ വാക്‌സിനേഷനായി പ്രത്യേകം മുറികൾ സജ്ജമാക്കും. ആംബുലൻസ് സൗകര്യമൊരുക്കാനും സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
10, 11, 12 ക്ലാസുകൾ നടത്തുന്നതിന് സ്‌കൂൾ ശുചീകരിക്കും. 22, 23 തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വിക്ടേഴ്‌സ് ചാനൽ വഴിയുള്ള പഠനത്തിന് ടൈം ടേബിൾ ഉടൻ പുറത്തിറക്കും. ഈ മാസം 21 മുതൽ ഓൺ ലൈൻ ക്ലാസുകൾ തുടങ്ങുമെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരംഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…