തിരുവനന്തപുരം. വകുപ്പുകളുടെ പ്രവര്‍ത്തനം പണം ലഭിക്കാത്തതിനാല്‍ നടക്കുന്നില്ലെന്ന് പരാതി പറഞ്ഞ് മന്ത്രിമാര്‍. മന്ത്രിസഭയോഗത്തിലാണ് മന്ത്രിമാരുടെ പരാതി. ധനവകുപ്പില്‍ നിന്നും പണം അനുവദിക്കാത്തതിനാല്‍ പല പദ്ധതികളും നടത്താന്‍ സാധിക്കുന്നില്ലെന്നും മന്ത്രിമാര്‍ പറയുന്നു. ഓരോ ദിവസവും നിരവധി പരാതികള്‍ എത്തുന്നുണ്ട്.
വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് നിലവിലുണ്ടെന്നും ധനമന്ത്രിയും പറഞ്ഞു.
ഓണക്കാലം അയതു കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഈ മാസത്തെ ചിലവ് 19500 കോടിയാണ്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ 6000 കോടിവേണം. പലിശ തിരിച്ചടവിന് 10000 കോടി. ഒപ്പം ക്ഷേമപെന്‍ഷന്‍, ബോണസ്, അഡ്വാന്‍സ് എന്നിവയ്ക്കായി 3500 കോടി രൂപയും വേണം. 100 കോടി വേണ്ടിവരും കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍.
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…