അഹമ്മദാബാദ്. ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്ന് 130 പേര്‍ മരിച്ച സംഭവത്തില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലത്തിന്റെ നവീകരണ ജോലി ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥരും തൂക്കുപാലത്തിലെ ടിക്കറ്റ് വില്‍പ്പനക്കാരും സുരക്ഷാ ജീവനക്കാരുമാണ് അറസ്റ്റിലായത്. പാലത്തിന്റെ നവീകരണ ജോലി ചെയ്ത ഒറേവ എന്ന കമ്പനി സുരക്ഷ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. 230 മീറ്റര്‍ നിളമുള്ള പാലം നവീകരണത്തിന് ശേഷം തുറന്നു കൊടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
മിച്ചു നദിക്ക് മുകളിലൂടെ 140 വര്‍ഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണി മാര്‍ച്ചിലാണ് കമ്പനി ഏറ്റെടുക്കുന്നത്. ഏഴ് മാസത്തിന് ശേഷം ഒക്ടോബര്‍ 26ന് വീണ്ടും തുറന്നു. അറ്റകുറ്റപ്പണിക്ക് 12 മാസംവരെ പാലം അടച്ചിടുവാന്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ 7 മാസത്തിന് ശേഷം പാലം തുറന്നത് വീഴ്ചയാണെന്ന് പോലീസ് പറയുന്നു. ഏകദേശം 500 പേര്‍ക്ക് 12 രൂപ മുതല്‍ 17 രൂപ നിരക്കില്‍ ഇന്നലെ ടിക്കറ്റ് വിറ്റിരുന്നു.
500 പേര്‍ പാലത്തില്‍ കയറിയതിനാല്‍ പഴയ മെറ്റല്‍ കേബിളുകള്‍ പൊട്ടാന്‍ കാരണമായി. 125 പേര്‍ക്ക് മാത്രമാണ് പാലത്തില്‍ ഒരേസമയം കയറുവാന്‍ കഴിയു. അതേസമയം ചിലര്‍ കേബിള്‍ മനപൂര്‍വം കുലുക്കിയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇതിനെ തുടര്‍ന്നാണ് ടിക്കറ്റ് വില്‍പ്പനക്കാരെയും സുരക്ഷാ ജീവനക്കാരെയും അറസ്റ്റ് ചെയ്തത്.
കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…
യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…
തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…
പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…
തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…