സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 2.40 ലക്ഷം ഡോസ് കോവീഷീൽഡ് വാക്‌സിൻ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സംസ്ഥാന സർക്കാർ വിതരണം ചെയ്ത വാക്‌സിനും ഇതിൽ ഉൾപ്പെടുന്നുണ്ട്. വാക്‌സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ ഇതു വരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ആറുമാസമാണ് കോവിഷീൽഡ് വാക്‌സിന്റെ കാലാവധി. ഇതിനാൽ ഇവ നശിച്ചുപോകാൻ സാധ്യത കൂടുതലാണ്.
കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന് കീഴിലുള്ള 50 സ്വകാര്യ ആശുപത്രികളിലായാണ് 2.40 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ ശേഖരമുള്ളത്. പത്ത് ഡോസടങ്ങിയ വാക്‌സിന്റെ ഒരു വയലിന് 6300 രൂപയാണ് വില. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സൗജന്യമായും എളുപ്പത്തിലും സർക്കാർ ആശുപത്രികളിൽനിന്ന് വാക്‌സിൻ കിട്ടാൻ തുടങ്ങിയതോടെയാണ് സ്വകാര്യാശുപത്രികളിൽ വാക്‌സിന് ആവശ്യക്കാർ കുറഞ്ഞത്. എന്നാൽ അധികം വന്ന ഡോസ് തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തത് ലക്ഷക്കണക്കിന് ഡോസ് വാക്സിൻ പാഴായിപോവാൻ വഴിയൊരുക്കിയിരിക്കുകയാണ്.
പതിനെട്ടു വയസ്സിനു താഴെയുള്ളവർക്ക് വാക്‌സിൻ നല്കാൻ കേന്ദ്രസർക്കാർ ഉടൻ അനുമതി നൽകും എന്ന് കരുതി വാക്സിൻ തിരികെയെടുക്കാതിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…