കൊച്ചി. പത്തനംതിട്ട ഇലന്തൂരിലെ നരബലി കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊടും ക്രിമിനൽ. എറണാകുളം പുത്തൻ കുരിശ് പോലീസ് സ്റ്റേഷൻ പരിധിയിൽ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ വിചാരണ നേരിടാനിരിക്കുകയാണ് ഇപ്പോൾ ഷാഫി. പുത്തൻ കുരിശ്ശിലെ ഒരു സ്വകാര്യ കമ്പനിയിൽ ലോറി ഡ്രൈവറായി ജോലി ചെയ്യുമ്പോൾ 2020 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫി പീഡനക്കേസിൽ പ്രതിയാണെന്ന വിവരം ആണ് പുറത്ത് വന്നിരിക്കുന്നത്.
ആ സംഭവം ഇങ്ങനെയായിരുന്നു: ലോറി ഡ്രൈവറായിരിക്കെ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള 60-കാരിയുമായി ഷാഫി അടുത്ത ബന്ധത്തിലായിരുന്നു. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്നു. ഒരിക്കൽ മദ്യപിച്ച് ഈ സ്ത്രീയുടെ വീട്ടിൽ നിൽക്കുമ്പോഴാണ് വഴിയിലൂടെ നടന്നുപോയ 75-കാരിയെ ഷാഫി ആക്രമിക്കുന്നത്. താനുമായി അടുപ്പമുള്ള സ്ത്രീയുടെ സഹായത്തോടെ ഇവരെ വീട്ടിലേക്ക് വലിച്ചുകൊണ്ടു വന്നു തന്റെ അടുപ്പക്കാരിയുടെ മുന്നിലിട്ട് വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം ഇയാൾ കയ്യിൽ കരുതാറുള്ള കത്തി ഉപയോഗിച്ച്75കാരിയെ ആക്രമിക്കുകയും ചെയ്തു. ഈ കേസിൽ ഷാഫിയെ പുത്തൻ കുരിശ് പോലീസ് അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി. തുടർന്ന് 2021 ഫെബ്രുവരിയിൽ കേസിൽ ജാമ്യത്തിലിറങ്ങുകയായിരുന്നു.
ഷാഫിയുടെ ഇടപാടുകളിലെല്ലാം ദുരൂഹതയാണ് ഉള്ളത്. ഒരേസമയം സിദ്ധനും ഏജന്‍റുമായി വേഷമിട്ട ഷാഫി കൊച്ചി നഗരത്തില്‍ ഹോട്ടല്‍ നടത്തി വരവെയാണ് പ്രദേശത്തെ ലോട്ടറി കച്ചവടക്കാരായ സ്ത്രീകളെ നരബലിക്കായി ലക്ഷ്യമിടുന്നത്. കൊച്ചി നഗരത്തിലെ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഷാഫിയെന്ന വിവരവും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. റഷീദ്, ഷാഫി എന്നിങ്ങനെ വിവിധ പേരുകളിൽ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി കൊടുംക്രിമിനലായി തകർത്താടുകയായിരുന്നു.
ഭഗവല്‍ സിങ്ങിനെ വലയിലാക്കാന്‍ ഷാഫി ഉപയോഗിച്ചത് ശ്രീദേവിയെന്ന വ്യാജ പ്രൊഫൈലായിരുന്നു. സിദ്ധനായി ഭഗവൽസിങ്ങിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ റഷീദ് എന്ന പേരാണ് പറഞ്ഞിരുന്നത്. ഒരുവര്‍ഷമായി ഗാന്ധിനഗറിലാണ് ഇയാൾ കുടുംബ സമേതം താമസിച്ചു വന്നിരുന്നത്. ഷേണായീസ് റോഡില്‍ ഹോട്ടലിന് പുറമെ ബസും ജീപ്പും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ ഷഫീക്ക് സ്വന്തമായി ഉണ്ട്. ഷാഫിയെ നാട്ടുകാര്‍ക്കെല്ലാം എന്തുകൊണ്ടോ ഒരു ഭയമായിരുന്നു.
കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും ഷാഫിയുടെ കടയില്‍ പതിവായി വരുമായിരുന്നു. പത്മയെ കാണാതായപ്പോള്‍ പൊലീസ് തിരഞ്ഞെത്തുമ്പോൾ സുഹൃത്ത് ബിലാലെന്ന യുവാവിനെ കുടുക്കാനായിരുന്നു ഷാഫിയുടെ ആദ്യ ശ്രമം ഉണ്ടായത്. നേരത്തെ കളമശേരിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിട്ടുള്ള ഷാഫി വന്‍ തോതില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ബിലാൽ എന്ന യുവാവ് പോലീസിനോട് വെളിപ്പെടുത്തിരിക്കുകയാണ്. ഇനിയും ദുരൂഹമായ പലയിടപാടുകളും ഷാഫിക്കുണ്ടെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം.
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…