കൊച്ചി. ബ്രഹ്‌മപുരത്ത് പുതിയ ജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം നിര്‍മിക്കുന്നതിന് നഗരസഭ ടെന്‍ഡര്‍ വിളിച്ചു. പ്രതിദിനം 150 ടണ്‍ ജൈവമാലിന്യം സംസ്‌കരിക്കുവാന്‍ സാധിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രമാണ് നിര്‍മിക്കുന്നത്. 48.56 കോടിയുടെതാണ് പദ്ധതി. എട്ട് മാസത്തിനുള്ളില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. മാലിന്യ സംസ്‌കരണ കേന്ദ്രം നിര്‍മിച്ച് അഞ്ച് വര്‍ഷം പ്രവര്‍ത്തിപ്പിക്കണമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ടെന്‍ഡറില്‍ പറയുന്നു.
പ്രതിവര്‍ഷം 43,000 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കണം. അഞ്ച് വര്‍ഷം എങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള കമ്പനികള്‍ക്കാണ് പങ്കെടുക്കുവാന്‍ സാധിക്കുന്നത്. എട്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി 9മാസം പ്രവര്‍ത്തനം ആരംഭിക്കണമെന്നും ടെന്‍ഡറില്‍ പറയുന്നു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് ഉറവിട മാലിന്യ സംസ്‌കരണം എന്ന നയത്തിലാണ് കൊച്ചി നഗരസഭ മുന്നോട്ട് പോകുന്നത്.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…