തിരുവനന്തപുരം : ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ സ്ഥിരമായിവരുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് സിപിഎമ്മിന്റെ വിലക്ക്. വിവിധ ആവശ്യങ്ങള്‍ സാധിച്ചെടുക്കാന്‍ സഖാക്കള്‍ സെക്രട്ടേറിയേറ്റില്‍ സ്ഥിരമായി വരുന്ന രീതി ഉയര്‍ന്നു വരുന്നുണ്ടെന്നും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നുമാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.
സ്വയം അധികാര കേന്ദ്രമായി മാറുന്നതില്‍ ആഹ്‌ളാദം കണ്ടെത്തുന്ന പ്രവണത നേരത്തെ ആപൂര്‍വം ആയിരുന്നെങ്കില്‍ ഇപ്പോഴത് വര്‍ദ്ധിച്ചുവരുന്ന സ്ഥിതിയാണ് കണ്ടു വരുന്നതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കീഴ് ഘടകങ്ങളെ അറിയിച്ചിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ മുളയിലെ നുളളന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ ഇടപെട്ട് നടത്തണമെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തികൊണ്ട് സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് തെറ്റായ പ്രവണതകള്‍ക്കെതിരായ അപായ സൂചന നല്‍കിയിരിക്കുന്നത്.
”സ്വയം അധികാര കേന്ദ്രങ്ങളായി മാറുന്നതില്‍ ആഹ്‌ളാദം കണ്ടെത്തുന്ന അപൂര്‍വം പാര്‍ട്ടി സഖാക്കളുണ്ട്. അത്തരം പ്രവണതകള്‍ പാര്‍ട്ടിക്കോ ഭരണത്തിനോ നേട്ടമുണ്ടാക്കില്ല. എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. തങ്ങളുടെ വ്യക്തിഗത വിദ്വേഷങ്ങളും താല്‍പര്യങ്ങളും അധികാരം ഉപയോഗിച്ച് നടപ്പിലാക്കുന്ന രീതി ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല’ എന്നായിരുന്നു പാര്‍ട്ടിയും സര്‍ക്കാരും സംബന്ധിച്ച രേഖയില്‍ സിപിഎമ്മിന്റെ ന്റെ വിലയിരുത്തല്‍.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയ ഈ ദുഷ്പ്രവണത കൂടി വരുന്നതുകൊണ്ടാണ് ഇപ്പോള്‍ തിരുത്തല്‍ നിര്‍ദ്ദേശം നല്‍കുന്നത്. ഭരണതലത്തില്‍ നിന്നുവരുന്ന നിര്‍ദ്ദേശങ്ങളില്‍
അടിയന്തിരമായി തീരുമാനം വേണമെന്ന എറണാകുളം സംസ്ഥാന സമ്മേളന തീരുമാനം നടപ്പിലാക്കുന്നതില്‍ ജില്ലാ കമ്മിറ്റികളുടെ സഹകരണം പോരായെന്ന വിമര്‍ശനവും സംസ്ഥാന നേതൃത്വത്തിനുണ്ട്.
സര്‍ക്കാരില്‍ നിന്ന് വരുന്ന നിര്‍ദ്ദേശങ്ങളില്‍ ജില്ലാ കമ്മിറ്റികളോട് അഭിപ്രായങ്ങള്‍ ആരായുമ്പോള്‍ നല്‍കുന്നില്ലെന്നാണ് വിമര്‍ശനം. തന്മൂലം
തീരുമാനങ്ങള്‍ വൈകുകയാണെന്നും ഇതിന് പരിഹാരം കാണാനാകണം
എന്നുമാണ് ജില്ലാ ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം വരുന്ന ആദ്യ ഉഭയകക്ഷി സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി…
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…