Categories: pravasi

നവാസ് ഷരീഫ് ജയിലിൽ എന്ത് ചെയ്യുന്നു?

മകള്‍ മറിയ ജയിലിൽ എന്ത് ചെയ്യുന്നു?

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനും മകൾക്കും ജയിലിൽ ബി ക്‌ളാസ് ട്രീറ്റ്‌മെന്റ്. ഷെരീഫും മകള്‍ മറിയത്തെയും റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജയിലിൽ എത്തിയ രണ്ട് വിഐപി കുറ്റവാളികൾക്കും “ബി” ക്ലാസ് സൌകര്യങ്ങൾ നൽകിയാണ് അധികൃതർ ഇവരെ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന പദവിയും വിദ്യാഭ്യാസവും ഉള്ളവരെയാണ് എ, ബി ക്‌ളാസ്സുകളില്‍ ഉൾപ്പെടുത്തുന്നത്.കഠിന ആയാസം നൽകുന്ന ജോലികൾ ഒന്നും തന്നെ ഇരുവർക്ക് ജയിൽ അധികൃതർ ഏല്പിച്ചിട്ടില്ല. മാത്രമല്ല ക്‌ളാസ് സി യിൽ ഉൾപ്പെടുന്ന നിരക്ഷരരായാ തടവുകാർക്ക് ഉപകാരപ്രദമായ ക്‌ളാസ്സുകൾ നടത്തുകയാണ് ഇവരുടെ ജോലി. ഇത് ഇരുവരുടെയും സ്റ്റാറ്റസ് ഇവരുടെ മേൽ നിലനിൽക്കുന്ന കുറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് ജോലി നിർദ്ദേശിച്ചിരിക്കുന്നത്. 68 കാരനായ ഷെരീഫിനും 44 കാരിയായ മറിയത്തിനും ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് തന്നെ ഇരുവർക്കും മെഡിക്കൽ പരിശോധന നടത്തിയിരുന്നു. ഇരുവരെയും അഡ്യാല ജയിലില്‍ ആണ് തൽക്കാലം താമസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും മറിയത്തെ സബ്ജയിലായി പ്രഖ്യാപിച്ചിരിക്കുന്ന സിഹാളാ റെസ്റ്റ് ഹൗസിലേക്ക് പിന്നീട് മാറ്റാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ ഒരിക്കൽ ഹൃദയാഘാതത്തെ നേരിടേണ്ടിവന്ന പിതാവിനെ ഒറ്റയ്ക്കാക്കി അവിടേക്ക് പോകുന്നത് ഇതിനെ അംഗീകരിക്കാനാകില്ല എന്ന നിലപാടാകും മറിയത്തിന്. ജയിലിൽ ഇരുവർക്കും ടെലിവിഷന്‍, എസി, ഫ്രിഡ്ജ്, ദിനപ്പത്രം എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കും. നവാസ് ഷെരീഫ് എന്ന നേതാവിനൊപ്പം ജനങ്ങൾ അടിയുറച്ച് നിൽക്കുക, രാജ്യത്തിന്റെ അറസ്റ്റിലാകും മുൻപ് മറിയം പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറയുന്നു. രാജ്യം നിർണായകമായ വഴിത്തിരിവിലാണ്. എനിക്ക് 10 വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. വിധി നമുക്ക് മാറ്റണമെന്നും പാകിസ്ഥാൻ ജനതയോട് ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്. മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടന്‍ മുഹമ്മദ് സഫ്ദറിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ലണ്ടനിലെ അവന്‍ ഫീല്‍ഡില്‍ നാല് ആഡംബര ഫ്‌ളാറ്റുകള്‍ സ്വന്തമാക്കി എന്നതാണ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിന്റെയും പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റം. പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിനു പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴ ശിക്ഷയുമാണ് പാകിസ്ഥാനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചിരിക്കുന്നത്. മറിയത്തിനു ഏഴു വര്‍ഷവും സഫ്ദറിനു ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിച്ചാൽ മതിയാകും. മറിയത്തിന് 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ 25ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു ഷെരീഫിന്റെ അറസ്റ്റ്.

Karma News Editorial

Recent Posts

ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…

41 mins ago

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

1 hour ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

1 hour ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

2 hours ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

2 hours ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

2 hours ago