topnews

സ്വപ്‌നയെ പിടികൂടാന്‍ കീഴ്വഴക്കങ്ങള്‍ മറികടന്ന് എന്‍ഐഎയുടെ നീക്കം, നിര്‍ദേശം ലഭിച്ചത് ഡല്‍ഹിയില്‍ നിന്നും

തിരുവനന്തപുരം: മറ്റു കേസുകള്‍ക്ക് ഉണ്ടാകുന്ന കാലതാമസം ഉണ്ടാവാതെ വ്യക്തവും കൃത്യവുമായ നീക്കമാണ് സ്വര്‍ണ കള്ളക്കടത്ത് കേസില്‍ എന്‍ഐഎ സ്വീകരിച്ചത്. തെളിവുകള്‍ നശിപ്പിക്കപ്പെടുന്നതിന് മുമ്പ് തന്നെ അതിവേഗം നീങ്ങാന്‍ എന്‍ഐഎ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ എടുത്തതും മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ലാറ്റ് റെയ്ഡ് ചെയ്തതു.

ഡല്‍ഹിയില്‍ നിന്നും ദേശീയ അന്വേഷണ സംഘത്തിന് വ്യക്തമായ നിര്‍ദേശം ലഭിച്ചിരുന്നു. ഒരു കൂടിയാലോചനയ്ക്കും കാത്തു നില്‍ക്കാതെ വളരെ പെട്ടെന്ന് നീങ്ങാനായിരുന്നു ലഭിച്ച നിര്‍ദേശം. സ്വപ്നയെ പിടികൂടാന്‍ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഡിജിപി നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് എന്‍ഐഎ പ്രതികളെ ബംഗളൂരുവില്‍ നിന്നും പിടികൂടിയത് എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലിനില്‍ക്കെ സ്വപ്‌നയും സംഘം രക്ഷപ്പെട്ടത് എങ്ങനെയെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.

കൊച്ചിയിലുള്ള എന്‍ഐഎ സംഘത്തിന് മറ്റ് ജില്ലകളില്‍ അതിവേഗം എത്താന്‍ കഴിയാത്തതിനാല്‍ കസ്റ്റംസിന്റെ സഹായം തേടുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയത്. കൊച്ചിയില്‍ വെള്ളിയാഴ്ച ചേര്‍ന്ന എന്‍ഐഎ യോഗത്തില്‍ പരമാവധി തെളിവുകള്‍ അതി വേഗം ശേഖരിക്കാന്‍ ആയിരുന്നു തീരുമാനം. മാത്രമല്ല സെക്രട്ടറിയേറ്റിലെയും നിയമസഭയിലെയും സിസി ടിവി ദൃശ്യങ്ങള്‍ വരും ദിവസങ്ങളില്‍ ശേഖരിക്കും. നീക്കം ചെയ്‌തെങ്കില്‍ ഇവ വീണ്ടെടുക്കാനുള്ള വിദഗ്ധരും എന്‍ഐഎയുടെ പക്കലുണ്ട്.

പൊതുവെ സംസ്ഥാനം അന്വേഷിക്കുന്ന കേസുകള്‍ എന്‍ഐഎയ്ക്ക് കൈമാറുന്ന സമയം കേസ് ഡയറിയും മറ്റും വൈകിയാണ് എന്‍ഐഎയ്ക്ക് കൈമാറാറുള്ളത്. അതിനാല്‍ തന്നെ അന്വേഷണം വൈകുകയും ചെയ്യും. എന്നാല്‍ സ്വര്‍ണക്കള്ളക്കടത്ത് കേസ് കസ്റ്റംസില്‍ നിന്നും അതിവേഗം എന്‍ഐഎയ്ക്ക് ഏറ്റെടുക്കാനായി. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ സംസ്ഥാന പൊലീസ് കോടതി വിധി വരെ അറസ്റ്റ് ഒഴിവാക്കി കാത്തിരിക്കാറാണു പതിവ്. എന്നാല്‍ എന്‍ഐഎ ഈ കീഴ്‌വഴക്കവും മറികടന്നു. യുഎപിഎ അനുസരിച്ചു കേസെടുത്തതിനാല്‍ പ്രതികള്‍ക്കു മുന്‍കൂര്‍ജാമ്യം നല്‍കാന്‍ കോടതിക്കു കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഇങ്ങനെ ചെയ്തത്.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

5 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

5 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

6 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

6 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

7 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

8 hours ago