തിരുവനന്തപുരം. നാടോടി ദമ്പതികളുടെ കുട്ടിയെ പേട്ടയില്‍ നിന്നും കാണാതായ സംഭവത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി വിവരം. കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതായി ഒരാള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജരാണ് പോലീസിന് മൊഴി നല്‍കിയത്.
കുട്ടിയെ സ്‌കൂട്ടറില്‍ നടുക്കിരിത്തി പ്രായമായ ഒരു വ്യക്തിയും യുവാവും ചേര്‍ന്ന് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് മൊഴി. രാത്രി 12.30ഓടെയാണ് കുട്ടിയെ കണ്ടതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സ്‌കൂട്ടറിന് മുന്നില്‍ പ്രായമായ വ്യക്തിയും പിന്നില്‍ യുവാവുമാണ് ഇരുന്നത്. അതേസമയം ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി വരുകയാണ്.
കുട്ടിയുടെ മാതാപിതാക്കളും സഹോദരനും നല്‍കിയ മൊഴി സാധുകരിക്കുന്നതാണ് വെളിപ്പെടുത്തല്‍. അതേസമയം കുട്ടിയെ കാണാതായിട്ട് 13 കണിക്കൂര്‍ പിന്നിട്ടു.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…