തിരുവനന്തപുരം : ഇന്ന് ചർച്ച ചെയ്യേണ്ട ധാരാളം വിഷയങ്ങൾ വേറെയുണ്ട്, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ സുപ്രീംകോടതി തീരുമാനം എടുത്തു കഴിഞ്ഞതാണെന്നും ഇനി അതിനെപ്പറ്റി ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ബിബിസി ഡോക്യുമെന്ററി പ്രശ്നവുമായുണ്ടായ സംഘർഷങ്ങളും അനിൽ ആന്റണിയുടെ രാജിക്കും പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുപ്രീംകോടതിയുടെ വിധിയെപ്പറ്റി പലർക്കും വിഭിന്ന അഭിപ്രായങ്ങളും ആ വിധിയിൽ അസന്തുഷ്ടരുമായിരിക്കാം. എന്നാൽ, വിഷയത്തിൽ സുപ്രീംകോടതി തീരുമാനം എടുത്തു കഴിഞ്ഞതാണ്. അതിനാൽ വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച ഒന്നിനെപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. എന്നാൽ, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഇന്ന് ചർച്ച ചെയ്യേണ്ട ആവശ്യമില്ല’. ‘അനിൽ കെ ആന്റണിയുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നില്ല. ഇതിനെപ്പറ്റി എന്നോട് നേരിട്ട് അദ്ദേഹം ആശയവിനിമയം നടത്തിയിട്ടില്ല. അനിലുമായി സംസാരിച്ച ശേഷം മാത്രമെ എന്താണ് അദ്ദേഹത്തിന്റെ നിലപാട് എന്ന് കൃത്യമായി മനസ്സിലാകൂ.
എന്നാൽ, ഒരു കാര്യം ഞാൻ പറയാം. ബിബിസിയോ ഒരു ഡോക്യുമെന്ററിയോ വിചാരിച്ചാൽ തകർന്നു പോകുന്നതല്ല ഇന്ത്യയുടെ നിയമങ്ങളും പരമാധികാരവും ദേശസുരക്ഷയും. അതിനാൽ ഇന്ത്യയുടെ പരമാധികാരത്തിന് മേൽ ബിബിസി കടന്നു കയറുന്നു എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…