kerala

പി.ടിയെ കേരളം യാത്രയാക്കിയത് രാജാവിനെ പോലെ, തോല്‍പിക്കാന്‍ കഴിഞ്ഞത് രോഗത്തിന് മാത്രം; ഭാര്യ ഉമ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പി.ടി തോമസിന്റെ ഓര്‍മകളില്‍ ഭാര്യ ഉമ. പി.ടി തോമസിനെ കേരള ജനത യാത്രയാക്കിയത് രാജാവിനെ പോലെയാണ്. ഒരു നേതാവിനെ പോലും ഇത്രയധികം അംഗീകാരത്തോടെ പറഞ്ഞുവിട്ടത് തന്റെ ഓര്‍മയിലില്ലെന്ന് ഉമ നിറകണ്ണുകളോടെ പ്രതികരിച്ചു.

ഉമയുടെ വാക്കുകള്‍;


സത്യത്തില്‍ പി.ടിയെ സാധാരണക്കാര്‍ അവരുടെ നെഞ്ചിലാണ് ഏറ്റെടുത്തിരിക്കുന്നത്. കേരളം പി.ടിയെ യാത്രയാക്കിയത് രാജാവിനെ പോലെയാണ്. ഒരാളെപ്പോലും ഇത്ര അംഗീകാരത്തോടുകൂടി പറഞ്ഞുവിട്ടത് എന്റെ ഓര്‍മയിലില്ല.

ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ഥ മതത്തില്‍പ്പെട്ടവരായതുകൊണ്ട് തന്നെ പല വിവാദങ്ങളുണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് ഒരു സംശയം പോലുമില്ലാതെ എല്ലാം കൃത്യമായി നടന്നു. നവംബര്‍ 22ന് പി.ടിയെ കാണാന്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ടിജോ കാപ്പന്‍ ചേട്ടന്‍ ഹോസ്പിറ്റലില്‍ എത്തിയിരുന്നു. അന്ന് അവര്‍ രണ്ടും മാത്രമായി കുറേ സംസാരിച്ചു. അദ്ദേഹത്തിന്റെ അടുത്ത് പി.ടി തന്റെ മരണശേഷം ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി പറയുകയും എഴുതിക്കൊടുത്തു. ഉമയെ കാണിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. എന്തോ രാഷ്ട്രീയ വിഷയമാണെന്നാണ് ഞങ്ങള്‍ കരുതിയത്. ആ ആഗ്രഹം പോലെ എല്ലാം നടന്നു.

പി.ടി ദൈവവിശ്വാസിയല്ല എന്ന് ഞാന്‍ പറയില്ല. ഞങ്ങള്‍ രണ്ടുപേരും മാത്രമായി പ്രാര്‍ത്ഥിച്ചത് ഒന്നും നടക്കാതിരുന്നിട്ടില്ല. ഇതൊഴികെ…പി.ടിയെ തോല്‍പ്പിക്കാന്‍ അസുഖത്തിന് മാത്രമാണ് കഴിഞ്ഞത്. മറ്റൊരിടത്തും തോറ്റിട്ടില്ല. കേരള ജനത പി.ടിയെ നെഞ്ചിലാണ് ഏറ്റിയത്. എനിക്കാ ജനങ്ങളെ മറക്കാന്‍ സാധിക്കുന്നില്ല.

ഇടുക്കിയുടെ സൂര്യനാണ് പി.ടിയെന്ന് ഇന്നലെ കേട്ടപ്പോള്‍ പൊട്ടിക്കരയാനാണ് തോന്നിയത്. ബോര്‍ഡറില്‍ മൃതദേഹവുമായി മൂന്നുമണിയോടെ എത്തിയപ്പോള്‍, ആ മഞ്ഞില്‍ തലപ്പാവും കെട്ടിക്കൊണ്ട് ആളുകള്‍ നില്‍ക്കുന്നത് കണ്ടു. പി.ടിക്ക് മാത്രമുള്ള അംഗീകാരമാണത്. ഉമ്മന്‍ചാണ്ടി സര്‍, രമേശ് ചെന്നിത്തല, ഡോ.എസ്എസ് ലാല്‍, കെ സി വേണുഗോപാല്‍, കെ സുധാകരന്‍, വി.ഡി സതീശന്‍, വേണു രാജാമണി, എകെ ആന്റണി തുടങ്ങിയ എല്ലാവരോടും നന്ദി പറയാതെ വയ്യ. മരണവാര്‍ത്ത അറിഞ്ഞ ശേഷം ആദ്യം എ.കെ ആന്റണി ചേട്ടനാണ് വിളിച്ചത്. അദ്ദേഹം കരയുകയായിരുന്നു…’

വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇന്നലെ പി.ടിയുടെ ഭൗതിക ശരീരം സാക്ഷ്യം വഹിച്ചത്. മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. മൃതദേഹം എറണാകുളത്തെത്തിച്ചപ്പോളും രാഷ്ട്രീയ ഭേദമന്യേ ആയിരങ്ങള്‍ ഒഴുകിയെത്തി. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി.ടി വിടപറഞ്ഞത്. അര്‍ബുദ ബാധിതനായിരുന്നു. 70ാം വയസിലാണ് അന്ത്യം.

പി.ടി തോമസ് എംഎല്‍എയുടെ ചിതാഭസ്മം നാല് സ്ഥലങ്ങളിലായി നിമഞ്ജനം ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം. ഉപ്പുതോട്ടില്‍ പി.ടിയുടെ അമ്മയുടെ കല്ലറയ്ക്ക് പുറമേ ഗംഗയിലും തിരുനെല്ലിയിലും പെരിയാറിലും ചിതാഭസ്മം നിമഞ്ജനം ചെയ്യും.

Karma News Network

Recent Posts

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

22 seconds ago

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി- അഞ്ജു പാർവതി പ്രഭീഷ്

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…

2 mins ago

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

37 mins ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

37 mins ago

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

1 hour ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

1 hour ago