യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും പ്രതിപക്ഷ നേതാവെന്ന സ്ഥാനവും ഒഴിവാക്കി പ്രവര്‍ത്തിച്ചു പോന്നിരുന്ന ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന രാഹുല്‍ ഗാന്ധിയുടെ ചിന്തയില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് പുതിയ ഉത്തരവാദിത്വം ലഭിച്ചിരിക്കുന്നത്.
ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു കളംമാറ്റി ചവിട്ടിയപ്പോള്‍ അവിടെ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മനസ്സില്‍ കാണുകയായിരുന്നു, രാഹുല്‍. പക്ഷേ പൂജ്യത്തില്‍ കിടക്കുന്ന ആന്ധ്ര, കോണ്‍ഗ്രസിനൊരു വെല്ലുവിളിയാണ്. അതേറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ അതിനു കോണ്‍ഗ്രസില്‍ ഒരേയൊരു പരിഹാരം രാഹുല്‍ കണ്ടെത്തിയത് ഉമ്മന്‍ചാണ്ടിയിലാണ്.
മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി യുവാക്കള്‍ക്ക് പരിഗണന നല്‍കുന്ന രാഹുല്‍ ശൈലിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭാവിയ്ക്ക് കോട്ടം തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയപ്പോള്‍ പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നത്. പക്ഷെ രാഷ്ട്രീയ തന്ത്രജ്ഞതയില്‍ കെ കരുണാകരനെ കടത്തിവെട്ടുന്ന കരവിരുത് സ്വന്തമായുള്ള ഉമ്മന്‍ചാണ്ടിയെ വിലയിരുത്താന്‍ രാഹുലിന് കഴിഞ്ഞെന്നതിന് തെളിവാണ് പുതിയ ദൗത്യം.
അതോടെ ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു ഉയര്‍ത്തെഴുന്നേല്‍പ്പായി ഇത് മാറാനാണ് സാധ്യത. ജനങ്ങളുടെ പള്‍സ് അറിയാവുന്ന നേതാവെന്ന ഖ്യാതിയും ഉമ്മന്‍ചാണ്ടിയ്ക്കുണ്ട്. ഒരുകാലത്ത് ആന്ധ്രപ്രദേശ് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മാറി. ഇവിടെ കോണ്‍ഗ്രസിന്റെ വേര് വീണ്ടും ഉറപ്പിക്കാനുള്ള ദൗത്യമാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ലഭിച്ചിരിക്കുന്നത്.
കൊല്‍ക്കത്ത : ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനാറിന്റേത് അതിക്രൂര കൊലപാതകം. ശരീര ഭാഗങ്ങളും എല്ലുകളും ചെറിയ കഷണങ്ങളാക്കി മുറിച്ചാണ്…
കൊച്ചി∙ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്ത് ഹൈക്കോടതി. പരോളില്ലാതെ 25 വർഷം കഠിന…
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചെമ്പൻ വിനോദ് ജോസ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ കടന്നു കൂടിയ താരമാണ്…
ഗൂഡല്ലൂർ: ദേവാലയിൽ കാട്ടാന വയോധികനെ ചവിട്ടിക്കൊന്നു. ദേവാലഹട്ടി റേഷൻ കടയ്ക്ക് സമീപത്തെ പളനിയാണ്ടി( 84) യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി…
കോട്ടയം: എംസി റോഡിൽ പള്ളത്ത് കെഎസ്ആർടിസി ബസിന്റെ പിൻഭാഗം സ്‌കൂട്ടറിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു. കോട്ടയം…
കാൻ ചലച്ചിത്ര മേളയിൽ മലയാള സിനിമയ്ക്ക് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദ്ധു ഹാറൂണും. പായൽ കപാഡിയ സംവിധാനം…