തിരുവനന്തപുരം. ട്രെയിനില്‍ അക്രമി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ സംയുക്ത അന്വേഷണം നടത്തണമെന്നും വിഡി സതീശന്‍ പറയുന്നു. അതേസമയം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. രണ്ട് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ സംഭവത്തില്‍ മരിച്ചു.
9 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ സംഭവമാണിതെന്ന് കെ സുധാകരന്‍ കത്തില്‍ പറയുന്നു. ഈ ഹീനകൃത്യത്തിന് കാരണക്കാരായവരെ എത്രയും വേഗം പിടികൂടണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സംഭവത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ പോലീസ് പുറത്ത് വിട്ട സിസിടിവി കൃശ്യങ്ങളില്‍ കണ്ടയാള്‍ പ്രതിയല്ലെന്ന് സ്ഥീരീകരിച്ച് പോലീസ്. സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് കാപ്പാട് സ്വദേശിയായ വിദ്യാര്‍തിയാണെന്നാണ് പോലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്ന് മണിക്കൂറുകള്‍ക്ക ശേഷമാണ് പോലീസ് ഇതില്‍ വ്യക്തതവരുത്തിയത്.
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…