തിരുവനന്തപുരം . പത്തനാപുരത്ത് നിന്ന് കെ എസ് ആർ ടി സി യെ ആട്ടിയോടിച്ച് പഞ്ചായത്ത്. ഡിപ്പോ പ്രവർത്തിക്കുന്ന ഭൂമി തിരികെ നൽകണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതോടെ കെ എസ് ആർ ടി സി ഡിപ്പോ അടച്ച് പൂട്ടാൻ തീരുമാനിച്ചിരി ക്കുകയാണ് മാനേജ്മെന്റ്. പാട്ട വ്യവസ്ഥയിൽ പഞ്ചായത്ത് നൽകിയ ഒരേക്കർ ഭൂമിയിലാണ് ഡിപ്പോയുടെ പ്രവർത്തനം നടന്നിരുന്നത്. ഇത് തിരികെ പഞ്ചായത്ത് ആവശ്യപ്പെട്ടതോടെ പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു പൂട്ടാൻ തീരുമാനിക്കുകയായിരുന്നു.
പത്തനാപുരം ഡിപ്പോയിലെ ബസുകൾ റൂട്ടുകളുടെ സൗകര്യാർഥം സമീപ ഡിപ്പോകളിലേക്ക് മാറ്റാനാണ് കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. കോവിഡിനു മുൻപ് 50 ഓളം സർവീസുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ നേരത്തെ തന്നെ 25 ഓളം ബസുകൾ മറ്റു ഡിപ്പോകളിലേക്ക് മാറ്റിയിരുന്നതാണ്. ഇതിൽ പ്രതിഷേധം ശക്തമായി കുറച്ചു ബസുകൾ തിരികെയെത്തിച്ചിരിക്കെയാണ് ഇപ്പോൾ ഡിപ്പോ തന്നെ കെ എസ് ആർ ടി സി വേണ്ടെന്നു വെച്ചിരിക്കുന്നത്. നിലവിൽ 33 ബസുകളാണ് സർവീസ് നടത്തുന്നത്. മലയോര മേഖലയിൽ കുറഞ്ഞ ദൂരം ഓടി കൂടുതൽ വരുമാനം നേടുന്ന ഡിപ്പോക്കാണ് ഇതോടെ മരണമണി അടിച്ചിരിക്കുന്നത്.
റൂട്ടുകളുടെ സൗകര്യം അനുസരിച്ച് ഡിപ്പോയിലെ ബസുകൾ അടൂർ, പുനലൂർ, കൊട്ടാരക്കര, കോന്നി, ഡിപ്പോകളിലേക്ക് മാറ്റാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഏതൊക്കെ ഡിപ്പോകളിലേക്ക് ബസുകൾ മാറ്റണമെന്ന് യൂണിറ്റ് തലത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്ത് അറിയിക്കാനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. പതിറ്റാണ്ടുകൾ നീളുന്ന സമരങ്ങൾക്കൊടുവിൽ 2001ലാണ് പത്തനാപുരം ഡിപ്പോയുടെ പ്രവർത്തനം തുടങ്ങിയത്. ഇതിനായി ചന്തയുടെ ഭാഗമായിരുന്ന ഭൂമിയിൽ നിന്ന് ഒരേക്കർ ഭൂമി പാട്ട വ്യവസ്ഥയിൽ പഞ്ചായത്ത് കെഎസ്ആർടിസിക്ക് വിട്ടു നൽകുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കെട്ടിടങ്ങളും ഡിപ്പോയ്ക്കായി നൽകിയിരുന്നു.
താലൂക്ക് ആസ്ഥാനമാണിത്. മലയോര മേഖലയിലെ കുഗ്രാമങ്ങളിലേക്ക് വരെ ബസ് സർവീസ് നടത്തുന്ന ഡിപ്പോയാണ് ഇതോടെ പൂട്ടുന്നത്. ഡിപ്പോയോട് ചേർന്നുള്ള തടി ഡിപ്പോയിൽ നിന്നും ഒരേക്കർ ഭൂമി അനുവദിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. ഇതിനിടെ ഷോപ്പ് ഓൺ വീൽ പദ്ധതിയനുസരിച്ച് രണ്ട് ബസുകൾ ഡിപ്പോയിലേക്ക് അനുവദിച്ചിരുന്നു.
ഇത് സ്ഥിരം സംവിധാനം പോലെ ഉപയോഗിക്കുന്നതിന് കെഎസ്ആർടിസി അനുവാദം നൽകിയതോടെ ഭൂമിയുടെ ഉടമസ്ഥരായ പഞ്ചായത്തും കെഎസ്ആർ ടിസിയും തമ്മിൽ തർക്കം ഉണ്ടായി. ഈ തർക്കവും ഡിപ്പോ പൂട്ടുന്നതിന് കാരണമായെന്നാണ് വിലയിരുത്തുന്നത്. പത്തനാപുരം ഡിപ്പോ പൂട്ടിയാൽ മലയോര മേഖലയിൽ ജനങ്ങൾ യാത്രാ കുരുക്കിലാവും എന്നത് ഉറപ്പാണ്.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…