കാഠ്മണ്ഡു. നേപ്പാളിൽ 72 പേരുമായി പറന്ന യാത്രാവിമാനം തകർന്നുവീണു. പൊഖാറ വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. യേതി എയർലൈൻസിന്റെ വിമാനമാണ് തകർന്നുവീണത്. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോകുകയായിരുന്നു വിമാനം. വിമാനം പൂർണ്ണമായി കത്തിയമർന്നു.
30 പേരുടെ മൃതദേഹം കണ്ടെടുത്തതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. വിമാനത്തിൽ 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പഴയ വിമാനത്താവളത്തിലും പൊഖാറ അന്തർദേശീയ വിമാനത്താവളത്തിനുമിടയിലാണ് അപകടമെന്ന് യേതി എയർലൈൻസ് വക്താവ് സുധർശൻ ബാർതുലയെ പറയുന്നു.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരോടും സർക്കാരിന്റെ എല്ലാവിഭാഗങ്ങളോടും പൊതുജനങ്ങളോടും രക്ഷാപ്രവർത്തനത്തിന് തയ്യാറാവാൻ അദ്ദേഹം ആവശ്യപ്പെട്ടു
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…