കോഴിക്കോട്. മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്‍വശത്ത് റോഡില്‍വെച്ച് ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസ് ഉള്‍പ്പെടെ മെഡിക്കല്‍ കോളേജ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലെ 12 പ്രതികളെ പോലീസ് പിടികൂടി. പൂവാട്ടു പറമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി കമ്പനി എന്ന് അറിയപ്പെടുന്ന സംഘത്തിന്റെ അംഗങ്ങളാണ് പിടിയിലായത്.
പോക്‌സോ ബഷീര്‍ എന്ന് വിളിക്കുന്ന ബഷീറാണ് സംഘത്തിന്റെ തലവന്‍. ഇയാള്‍ക്കൊപ്പം മുന്‍പ് പ്രതിയായിരുന്ന അജ്മല്‍ എന്നയാള്‍ കേസില്‍ ഹാജരാകാവാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തിങ്കളാഴ്ച സംഘര്‍ഷത്തില്‍ കലാശിച്ചത്. രാത്രി 11 മണിയോടെ ഇരുവിഭാഗങ്ങളും നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റവരെയുമായി ബഷീറിന്റെ സംഘം ആശുപത്രിയില്‍ എത്തി.
ഇവരെ പിന്‍തുടര്‍ന്ന് എത്തിയ എതിര്‍ സംഘം വണ്ടിയില്‍ നിന്നും ഊറ്റിയ പെട്രോള്‍ നിറച്ച ബിയര്‍ കുപ്പി എറിയുകയായിരുന്നു. വണ്ടിയില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ബഷീര്‍, അസ്‌കര്‍, അഷ്‌റഫ്, ഫവാസ്, അബ്ദുല്‍ റസിഖ്, ഷാഹുല്‍ഹമീദ്, മുനീര്‍, അരുണ്‍, അര്‍ഷാദ്, മുഹമ്മദ് അജ്‌നാസ് അറാഫത്ത് എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…
ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…
കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…
കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…
കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…