ന്യൂഡല്‍ഹി. മുന്‍ കരസേന മേധാവി ജനറല്‍ എംഎം നരവനെയുടെ പുസ്തകം തടഞ്ഞുവെച്ചു. 2020 ലെ ഗാല്‍വാന്‍ സംഘര്‍ഷകാലത്ത് രാഷ്ട്രീയ നേതൃത്വം വേണ്ട രീതിയില്‍ ഉത്തരവ് നല്‍കിയില്ലെന്നും സൈന്യത്തിന് ഇഷ്ടമുള്ളത് ചെയ്യാന്‍ നിര്‍ദേശിച്ച് കയ്യൊഴിയുകയായിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നതായിട്ടാണ് വിവരം.
അഗ്നിപഥ് റിക്രൂട്ടിങ് സംബന്ധിച്ച് വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ആരോപണമുണ്ട്. അതേസമയം പുസ്തകം പരിശോധനയ്ക്ക് വിധേയമാക്കാന്‍ രാജ്യരക്ഷാവകുപ്പ് ആവശ്യപ്പെട്ടു. പരിശോധന തീരുംവരെ പ്രസിദ്ധീകരണം വിലക്കി. സൈനികര്‍ക്ക് വിരമിച്ച ശേഷം പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ വിലക്കില്ലെങ്കിലും ഇന്റലിജന്‍സ്, സുരക്ഷാകാര്യങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ എഴുതുന്നതില്‍ പരിമിതികളുണ്ട്.
ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ ഗ്രന്ഥകാരനെ വിളിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ജനറല്‍ ചിലകാര്യങ്ങള്‍ വെളിപ്പെടുത്തി കഴിഞ്ഞു. നരവനയുടെ പുസ്തകത്തില്‍ രഹസ്യങ്ങള്‍ ഒന്നും വെളുപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയ്ക്ക് ശേഷം ഉടന്‍ പ്രസിദ്ധീകരിക്കും എന്നുമാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.
പാലക്കാട് : സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി. കൊല്ലങ്കോടിന് സമീപം നെന്മേനിയില്‍ വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ്…
തദ്ദേശ വാർഡ് പുനർവിഭജനത്തിൽ സർക്കാരിനെ വെട്ടിലാക്കി ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് ഗവർണർ മടക്കി. തെരഞ്ഞെടുപ്പ്…
തിരുവല്ല : പത്താംക്ലാസ് ഫലം അറിയുന്നതിന്റെ തലേദിവസം നാടുവിട്ട കുട്ടിക്ക് കിട്ടിയത് മികച്ച മാർക്ക്. എസ്.എസ്.എൽ.സി. ഫലം അറിയുന്നതിന്റെ തലേദിവസമായ,…
തിരുവനന്തപുരം കാട്ടാക്കടയിലെ റബ്ബര്‍ തോട്ടത്തില്‍ പേരൂർക്കട സ്വദേശി മായ മുരളി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ…
ഇടുക്കി : മണ്ണെണ്ണ മോഷ്ടിച്ച് വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിന് സസ്പെഷൻ. ഇടുക്കി മൂന്നാർ ഡിപ്പോയിലെ…
ഹിന്ദുക്കളുടെ മാത്രം സ്ഥാപനങ്ങളാണ് ക്ഷേത്രങ്ങൾ, പക്ഷെ കേരളത്തിൽ ഇന്നീ ക്ഷേത്രങ്ങൾ ഭരിക്കുന്നതിൽ യഥാർത്ഥ ഹിന്ദു വിശ്വാസികൾ എത്ര പേരുണ്ടെന്ന് വിശ്വ…