Home more മരണശേഷം ശരീരവും അവയവങ്ങളും ദാനം ചെയ്യാൻ സമ്മതം പത്രം നൽകി സിസ്റ്റർ ലൂസി

മരണശേഷം ശരീരവും അവയവങ്ങളും ദാനം ചെയ്യാൻ സമ്മതം പത്രം നൽകി സിസ്റ്റർ ലൂസി

sr luicy kalappura

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി കൊടുത്ത കന്യാസ്ത്രീ സിസ്റ്റർ ലൂസി കളപ്പുര മരണ ശേഷം ശരീരവും അവയവങ്ങളും ദാനം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി. മരണശേഷം സ്വന്തം ശരീരം പഠനത്തിനായി വിട്ട് നൽകാൻ സമ്മതപത്രം നൽകി സിസ്റ്റർ ലൂസി കളപ്പുര. നേരത്തെ മരണാനന്തരം ശരീരം പഠനത്തിന് നൽകാനുളള ലൂസി കളപ്പുരയുടെ താത്പര്യത്തിന് സഭ അനുമതി നൽകിയിരുന്നില്ല.ഇത്തവണ അനുമതിക്ക് കാത്തിരിക്കാതെയാണ് സിസ്റ്റർ കോഴിക്കോട് മെഡിക്കൽ കോളേജിൽ സമ്മതപത്രം കൈമാറിയത്.

കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി ഡിപ്പാർട്ട്മെന്റിനാണ് മരണാനന്തരം തന്റെ ശരീരം വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകാനുളള സമ്മതപത്രം സിസ്റ്റർ ലൂസി കളപ്പുര നൽകിയത്. കണ്ണും ശരീരവുമാണ് മരണാനന്തരം കൈമാറുക. ഏറെ നാളായി ഇക്കാര്യത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവസരം കൈവന്നത്. അങ്ങനെ മരണശേഷവും തനിക്ക് ജീവിക്കണമെന്ന് സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. അവയവദാനത്തിന്റെ പ്രാധാന്യം ഓരോരുത്തരുടേയും ഓർപ്പിക്കുകയാണ് ഇതിലൂടെ തന്റെ ലക്ഷ്യമെന്നും ലൂസി കളപ്പുര പറഞ്ഞു.

2015 ലാണ് സിസ്റ്റർ ലൂസി കിഡ്നി മാറ്റി വെയ്ക്കൽ അത്യവശ്യമായ ഒരാൾക്ക് കിഡ്നി ദാനം ചെയ്യാൻ അനുവാദം ചോദിച്ച് കൊണ്ട് കാത്തോലിക്ക പള്ളി അധികൃതരോട് കത്തെഴുതിയത്. എന്നാൽ അധികൃതർ ആ തീരുമാനത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.