ഇന്ത്യ ലോക ശക്തിയാണ്. ആഗോള ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദിയുടെ പ്രസ്താവന.91 കോടിയിലധികം വോട്ടർമാരുള്ള ഇന്ത്യ ഊർജ്ജസ്വലമായ ജനാധിപത്യമാണ്. കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മാറണമെന്ന് ആളുകൾ ആഗ്രഹിക്കുന്നു, അത് വേഗത്തിൽ സംഭവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. നമ്മൾ അഭിലാഷങ്ങളും പ്രതീക്ഷയും ഉള്ള സമൂഹമാണ്.സ്വാതന്ത്ര്യ സമര സേനാനികൾക്കും രാഷ്ട്ര നിർമ്മാതാക്കൾക്കും ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു.രാജേന്ദ്ര പ്രസാദ്, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയവർക്ക് ആദരാഞ്ജലികൾ.
ഇന്ത്യ ലോക ശക്തിയാണ്. ആഗോള ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. ബ്രിട്ടീഷുകാരുടെ ഇന്ത്യയിൽ നിന്നുള്ള വിടവാങ്ങൽ ഇന്ത്യയെ താറുമാറാക്കുമെന്ന് സ്വാതന്ത്ര്യത്തിന് മുമ്പ് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അവ തെറ്റാണെന്ന് ഞങ്ങൾ തെളിയിച്ചു75 വർഷത്തെ യാത്ര ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടു. ഞങ്ങൾ അതെല്ലാം കീഴടക്കി ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു.റാണി ലക്ഷ്മിഭായി, ഝൽകാരി ബായി, ചെന്നമ്മ, ബേഗൻ ഹസ്രത്ത് മഹൽ എന്നിങ്ങനെ ഇന്ത്യയിലെ സ്ത്രീകളുടെ കരുത്ത് ഓർക്കുമ്പോൾ ഓരോ ഇന്ത്യക്കാർക്കും അഭിമാനമാണ്.കടമയുടെ പാതയിൽ ജീവൻ നൽകിയ മഹാമാഗാന്ധിജി, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കർ, വീർ സവർക്കർ എന്നിവരോട് പൗരന്മാർ നന്ദിയുള്ളവരാണ്.
ദേശീയ വികാരങ്ങൾ ഉണർത്തുന്നതിൽ സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ ടാഗോർ, ശ്രീ അരബിന്ദോ തുടങ്ങിയവരുടെ സംഭാവനകളെ ഞാൻ പ്രത്യേകം സമ്രിക്കുന്നു.സ്വാതന്ത്ര്യത്തിന് വേണ്ടി ആദിവാസികൾ നൽകിയ സംഭാവനകളെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു.ബിർസ മുണ്ട, തിരോട്ട് സിംഗ്, അല്ലൂരി സീതാരാമ രാജു തുടങ്ങിയ ആദിവാസി സ്വാതന്ത്ര്യ സമര സേനാനികൾ ഇന്ത്യയുടെ എല്ലാ കോണിലും സ്വാതന്ത്ര്യസമരം സജീവമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു:
ഇന്ത്യയുടെ ‘സ്ത്രീ ശക്തി’യെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്.ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപം ഉയരാത്ത ഒരു കോണും രാജ്യത്ത് ഇല്ല. ആസാദി കാ അമൃത് മഹോത്സവ്: പ്രാഥമിക വിദ്യാഭ്യാസത്തിലെ ലിംഗഭേദം ഇല്ലാതാക്കൽ എല്ലാം നന്നായി നമ്മൾ നിർവഹിച്ചു.കീഴ്‌വഴക്കത്തിന്റെ യും കീഴടങ്ങലിന്റെയും മാനസികാവസ്ഥ പൂർണമായും ഇന്ത്യാ രാജ്യം ഇല്ലാതാക്കി. ഒരു സക്തിക്കും മുന്നിൽ നമ്മൾ കീഴറ്റങ്ങില്ല. മീഴ്വഴക്കവും ഇല്ല. ആ നിലയിലേക്ക് ഇന്ത്യ അത്ഭുതകരമായ ലോക സക്തിയായി മാറിയിരിക്കുന്നു.നമ്മുടെ സൈനികരെയും പോലീസ് സേനയെയും ഏറ്റവും പ്രധാനമായി നിരവധി വെല്ലുവിളികളെ ചെറുക്കുകയും പുതിയ ഇന്ത്യയുടെ കാഴ്ചപ്പാടിനായി പ്രവർത്തിച്ച എല്ലാ പൗരന്മാരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു.
ഇന്ത്യയിലുടനീളമുള്ള സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഞാൻ എന്റെ മുഴുവൻ കാലാവധിയും സമർപ്പിച്ചു. അശരണരേയും അടിച്ചമർത്തപ്പെട്ടവരേയും മുൻ നിരയിൽ എത്തിച്ച് അവരുടേ കൂടിയാണ് ഇന്ത്യ എന്ന് തെളിയിച്ചു. പിന്നോക്കം നില്ക്കുന്നവരെ രാജ്യത്തിന്റെ അത്യുന്നതമായ കാര്യങ്ങൾ നയിക്കാൻ നിയോഗിച്ചതിലൂടെ രാജ്ക്യത്തേ പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വലിയ പ്രത്യാശ ഉണ്ടാക്കാനായി.
ആസാദി കാ അമൃത് മഹോത്സവ് സ്വച്ഛ് ഭാരതിന്റെ 100 ശതമാനം ദൗത്യങ്ങളും സാക്ഷാത്കരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ വലിയ തിരുത്തലുകൾ ആയിരുന്നു തുറന്ന മലമൂത്രവിസർജ്ജന വിമുക്ത മായ ഭാരതം ഉണ്ടാക്കാനായത്.ഇപ്പോൾ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തുകയാണ്. ഇതിനെല്ലാം നമ്മൾ 75 വർഷം കാത്തിരിക്കേണ്ടി വന്നു.ഗ്രാമീണ വൈദ്യുതീകരണത്തിലെ നാഴികക്കല്ലുകളെ കുറിച്ച് പറയുമ്പോൾ അതിൽ അഭിമാനം ഉണ്ട്. ഇന്ത്യ എല്ലാ അർഥത്തിലും മാറുകയാണ്.COVID-19-നെ ചെറുക്കാൻ പൗരന്മാർ ഒന്നിച്ചു; ഡോക്ടർമാരെ പിന്തുണയ്ക്കുന്നത് മുതൽ വിദൂര ഭാഗങ്ങളിലേക്ക് വാക്സിനുകൾ എടുക്കുന്നത് വരെ ഞങ്ങൾ ഒരുമിച്ച് നിന്നു.
നമ്മൾ ലോകത്തിനു വാക്സിൻ അയച്ചു നല്കി. ലോകം ഇന്ത്യയെ കാണുന്ന രീതി മാറുകയാണ്. ഇന്ത്യയിൽ നിന്ന് പ്രതീക്ഷയുണ്ട്, കാരണം 130 കോടി ഇന്ത്യക്കാരുടെ കഴിവാണ് ഇന്ന് ലോകത്തിന്റെ പ്രത്യാശ. ലോകമെങ്ങും ഭാരതീയരുടെ കഴിവും സംഭാവനകളും നിറയുകയാണ്
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…