തിരുവനന്തപുരം: സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ വേണ്ടെന്ന് പി.ടി.തോമസിന്റെ അന്ത്യാഭിലാഷം. രവിപുരം ശ്മശാനത്തില്‍ തന്നെ ദഹിപ്പിക്കണമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ‘ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും” വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം. ചിതാഭസ്മത്തിന്റെ ഒരു ഭാഗം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം. മൃതദേഹത്തില്‍ റീത്ത് വയ്‌ക്കരുത് തുടങ്ങിയ ആഗ്രഹങ്ങളാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സുഹൃത്തുക്കളെയാണ് അദ്ദേഹം തന്റെ അന്ത്യാഭിലാഷം അറിയിച്ചിരുന്നത്. അതേസമയം പി.ടി.തോമസിന്റെ കണ്ണുകളും ദാനം ചെയ്തു.
അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്ന് രാവിലെ 10.15നാണ് അന്തരിച്ചത്. ഒരു മാസത്തിലേറെയായി വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. നാല് തവണ എംഎല്‍എയും ഒരു തവണ എംപിയുമായി. പി.ടി.തോമസിന്റെ ഭൗതികദേഹം വെല്ലൂരില്‍ നിന്നും അദ്ദേഹത്തിന്റെ ജന്മനാടായ ഇടുക്കി ഉപ്പുതോട്ടിലാകും ആദ്യം എത്തിക്കുക. ഇവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരിക്കും കൊച്ചിയിലെ വീട്ടിലേക്ക് കൊണ്ടു പോകുന്നത്. നാളെ രാവിലെ തൃക്കാക്കര മണ്ഡലത്തിലും, ഡി.സി.സി ഓഫീസിലും, ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്‌ക്കുന്നുണ്ട്.
കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…
കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന്…
മലയാള സിനിമയിൽ അടുത്ത ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്.…
ന്യൂഡല്‍ഹി : വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് (എ.സി.) യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര…
ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…
തിരുവനന്തപുരം : കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…