യാത്രയ്ക്കിടെ ഹോട്ടലുകളിലെ സ്ഥിരം സന്ദര്‍ശകനാണ് രാഹുല്‍ഗാന്ധി.കഴിഞ്ഞദിവസം ബിഹാറിലെത്തിയപ്പോഴും രാഹുല്‍ഗാന്ധി അത് ആവര്‍ത്തിച്ചു. പാട്നയിലെ മൗര്യലോക് മാര്‍ക്കറ്റ് കോംപ്ലക്സിലെ ഒരു ഹോട്ടലിലാണ് രാഹുല്‍ ഇന്നലെ എത്തിയത് .
പാട്നയിലെ കോടതിയില്‍ ഹാജരായ ശേഷം വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് രാഹുല്‍ഗാന്ധി ഹോട്ടലില്‍ കയറിയത്. തെന്നിന്ത്യന്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട ഹോട്ടലില്‍നിന്ന് അദ്ദേഹം ദോശയും കാപ്പിയും കഴിച്ചു. എ.ഐ.സി.സി. വക്താവ് ശക്തിസിങ് ഗോഹില്‍, ബിഹാര്‍ പി.സി.സി. അധ്യക്ഷന്‍ മദന്‍മോഹന്‍ ജാ, രാജ്യസഭാംഗം അഖിലേഷ് പ്രസാദ് സിങ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിപരാമര്‍ശത്തില്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാനാണ് രാഹുല്‍ഗാന്ധി പാട്നയിലെത്തിയത്. മുഴുവന്‍ കള്ളന്മാരുടെയും പേര് മോദി എന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ രാഹുല്‍ഗാന്ധിക്ക് കേസില്‍ ജാമ്യം ലഭിച്ചിരുന്നു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…