തിരുവനന്തപുരം. വ്യാജ തിരിച്ചറിച്ചറിയൽ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ മൂന്നര മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസിന്റെ എല്ലാ പ്രവൃത്തികൾക്കും തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും താൻ അതിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം രാഹുൽ പറഞ്ഞു. ‘അന്വേഷണത്തോട് താൻ സഹകരിക്കുന്നുണ്ട്. അത് എന്‍റെ ധാർമിക ഉത്തരവാദിത്തമാണ്’. അദ്ദേഹം കൂട്ടിച്ചേർത്തു.
അടൂരിൽ നിന്ന് താൻ വന്നതിനുള്ള യാത്രാച്ചിലവ് പൊലീസ് നൽകേണ്ടതാണ്. പക്ഷേ എനിക്കത് വേണ്ട. ചോദ്യം ചെയ്യലായി ഇത് ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണ്. പൊലീസ് ഇക്കാര്യം എന്നോട് പറഞ്ഞിട്ടില്ല. ഒളിവിലുള്ള പ്രതി എവിടെയുണ്ടെന്ന് എനിക്കറിയില്ല. കെ.പി.സി.സി ഇതുവരെ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല’.
പക്ഷേ താൻ തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞെന്നും രാഹുൽ കൂട്ടിച്ചേർത്തു. കേസിനെ രാഷ്ട്രീയമായി നേരിടും. ഞാൻ ഒരു നിയമപ്രതിരോധവും നടത്തുന്നില്ല. എല്ലാ ചോദ്യങ്ങൾക്കു മറുപടി നൽകി. ആര് വിളിച്ചാലും എനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടില്ല. എന്റെ മൊഴിയെടുപ്പാണ് നടന്നത്. ചോദ്യം ചെയ്യലല്ല.
സംസ്ഥാനത്ത് വ്യാപകമായി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതായി സംസ്ഥാന പൊലീസ് മേധാവി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്കു നൽകിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു.എം. വിൻസെന്റ് എം.എൽ.എയുടെ കാറിലാണ് അദ്ദേഹം എത്തിയത്. കേസിലെ നാലു പ്രതികളും സ്റ്റേഷനിലെത്തി. കേസിലെ രാഷ്ട്രീയ അജണ്ടയെ കൃത്യമായി രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…