തിരുവനന്തപുരം : ഒറ്റ രാത്രി പെയ്ത മഴയിൽ തലസ്ഥാനത്തു വെള്ളപ്പൊക്കം. ബുധനാഴ്ച വൈകുന്നേരം മുതൽ ഇന്നലെ പുലർച്ചെ വരെ പെയ്ത ശക്തമായ മഴയെത്തുടർന്ന് നദികളിലെ ഒഴുക്കു കൂടിയതും ആമയിഴഞ്ചാൻ, ഉള്ളൂർ, പട്ടം തോടുകൾ കരകവിഞ്ഞതുമാണ് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. കഴിഞ്ഞ മാസം 14 നു പെയ്ത മഴയിൽ വെള്ളക്കെട്ടിലായ പ്രദേശങ്ങൾ തന്നെയാണ് ഇന്നലെയും ദുരിതത്തിലായത്.
ഗൗരീശപട്ടം, പാറ്റൂർ, കണ്ണമ്മൂല, ഉള്ളൂർ, തേക്കുംമൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട്, കുഴിവയൽ, മുറിഞ്ഞപാലം തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ അഞ്ഞൂറിലധികം വീടുകളിൽ വെള്ളം കയറി. ഓടകൾ ഒരാഴ്ചയ്ക്കുള്ളിൽ വൃത്തിയാക്കുമെന്നതുൾപ്പെടെ വെള്ളപ്പൊക്കം തടയാനുള്ള കർമപദ്ധതികൾ കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതു ജലരേഖയായതോടെയാണ് തലസ്ഥാനം വീണ്ടും വെള്ളത്തിലായത്.
2018 പ്രളയകാലത്ത് പോലും തലസ്ഥാനം കാണാത്ത വെള്ളപ്പൊക്കമാണ് ഉണ്ടാകുന്നത്. തലസ്ഥാനത്തെ ഏറ്റവും വികസിത പ്രദേശമായ കഴക്കൂട്ടത്ത് പോലും വെള്ളം കയറുകയും, ടെക്‌നോപാർക്ക് ജീവനക്കാരെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ താമസസ്ഥലത്ത് നിന്ന് മാറ്റേണ്ട അവസ്ഥ കഴിഞ്ഞ ദിവസവും ഉണ്ടായി.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…