നെടുമങ്ങാട്: പീഡനപരാതിയിൽ പോലീസുദ്യോഗസ്ഥന്‍ എ.വി.സൈജുവിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ കഴിഞ്ഞദിവസം ഇയാളുടെ ഭാര്യക്കും മകള്‍ക്കുമെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തിരുന്നു. ഇയാൾ രണ്ട് സ്ത്രീകളെ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.
പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ കഴിഞ്ഞദിവസം ഇയാളുടെ ഭാര്യക്കും മകള്‍ ക്കുമെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തിരുന്നു. സസ്‌പെന്‍ഷനിലായ സൈജു ഒളിവിലാണ്. കൊച്ചി കണ്‍ട്രോള്‍ റൂം സി.ഐ. ആയ സൈജു, നെടുമങ്ങാട്, മലയിന്‍കീഴ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒ. ആയിരിക്കവെയാണ് പീഡനക്കേസില്‍ പ്രതിയായത്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം.
പ്രതിയായ ഉദ്യോഗസ്ഥൻ ഒളിവില്‍ ഇരുന്നുകൊണ്ടുതന്നെ നെടുമങ്ങാട് സ്റ്റേഷനിലെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും അന്വേഷണസംഘം മനസ്സിലാക്കിയിട്ടുണ്ട്. പനവൂര്‍ സ്വദേശിനിയാണ് നെടുമങ്ങാട് സ്റ്റേഷനില്‍ സൈജുവിനെതിരേ കേസ് നല്‍കിയിരിക്കുന്നത്. സമാനമായി മലയിന്‍കീഴ് സ്റ്റേഷനിലും കേസുണ്ട്.
ഇതില്‍ മുന്‍കൂര്‍ ജാമ്യമെടുത്തപ്പോഴാണ് നെടുമങ്ങാട് സ്റ്റേഷനിലും പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. മലയിന്‍കീഴ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് വനിതാഡോക്ടറെ പീഡിപ്പിച്ചെന്ന കേസുണ്ടായത്. ഈ കേസില്‍ ഏപ്രില്‍ മാസത്തില്‍ സൈജു ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടി. ഇതിനെതിരേ വനിതാ ഡോക്ടര്‍ സുപ്രീംകോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്.
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…