തിരുവനന്തപുരം: നിയമസഭയിൽ പിന്‍വാതില്‍ നിയമനം എന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി എം.ബി.രാജേഷ്. വ്യാജ പ്രചാരണം കൊണ്ട് പുകമറ സൃഷ്ടിക്കാനുള്ള സംഘടിതമായ ശ്രമമാണ് നടക്കുന്നത്. പ്രചാരണം ഉദ്യോഗാര്‍ഥികള്‍ തള്ളിയതിന്‍റെ ഫലമാണ് തിരഞ്ഞെടുപ്പ് ജയം. താല്‍ക്കാലിക നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഓഡിറ്റിങ്ങിന് വിധേയമാക്കും. യുഡിഎഫിനെക്കാള്‍ അധികമായി 18000 പേര്‍ക്ക് എല്‍ഡിഎഫ് നിയമനം നല്‍കിയെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
എഴുതാത്ത കത്തിന്‍റെ പേരിലാണ് വിവാദം. കത്ത് വ്യാജമെന്നും തിരുവനന്തപുരം മേയര്‍ക്കെതിരെയുള്ള കത്ത് വിവാദത്തില്‍ മന്ത്രി മറുപടി നൽകി. മറുപടി നീളുന്നുവെന്ന് മന്ത്രി എം.ബി. രാജേഷിനോട് സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ റൂളിങ്. സ്പീക്കറുടെ പരാമര്‍ശം നിയമസഭയില്‍ ചിരിപടര്‍ത്തി. മറുപടി പ്രധാനപ്പെട്ട വിഷയത്തിലെന്ന് എം.ബി.രാജേഷ് പ്രതികരിച്ചു.
സഭയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ഉന്നയിച്ചത് പ്രതിപക്ഷമാണ്. പി.എസ്.സിയെ നോക്കുകുത്തിയാകുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. പി.സി.വിഷ്ണുനാഥാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.
കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുളത്തിലേക്ക് ചാടുന്നതിനിടെ തലക്ക് പരുക്കേറ്റ് മുങ്ങുകയായിരുന്നു. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന്…
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി അവിസ്മരണീയമായ വിജയം കൈവരിക്കുമെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധനായ യോഗേന്ദ്ര യാദവ്. തെരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന…
വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾക്ക്…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം പൂർത്തീകരിക്കാനായാണ് ജനങ്ങൾ പരിശ്രമിക്കുന്നത്. അവരുടെ ഓരോ വോട്ടുകളും രാജ്യത്തിന്റെ നന്മയ്‌ക്കായുള്ളതാണ്, നരേന്ദ്രമോദിക്കായുള്ളതാണെന്ന് ഡൽഹിയിൽ വോട്ട്…
മോഹൻലാലിൻറെ സന്തത സഹചാരിയാണ് ആൻറണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവറായി എത്തി പിൽക്കാലത്ത് നിർമാതാവും നടനും ബിസിനസ് പാർട്ണറുമൊക്കെയായി മാറുകയായിരുന്നു ആന്റണി.…
ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് സമ്പൂർണ വിലക്ക്. വിഐപികൾക്കും വിവിഐപികൾക്കും ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ഫോൺ ഒപ്പം കൊണ്ടുപോകാൻ…