വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പാവണ്ടൂർ ജുമാമസ്ജിദിലെ കബർസ്ഥാനിൽനിന്ന് പുറത്തെടുക്കുക എന്നതായിരുന്ന ശനിയാഴ്ച ഒളവണ്ണ സ്വദേശി മഠത്തിൽ അബ്ദുൾ അസീസിന്റെ ദൗത്യം. ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെ ജോലി ചെയ്ത് അസീസ് മടങ്ങി.
റിഫ മെഹ്നുവിന്റെ മൃതദേഹം നല്ലരീതിയിൽ എംബാം ചെയ്‌തിരുന്നതിനാൽ കാര്യമായി അഴുകിയിരുന്നില്ലെന്ന് മൃതദേഹം അസീസ് പറഞ്ഞു. മൃതദേഹം പുറത്തെടുക്കാൻ സഹായം വേണമെന്ന് അഞ്ച് ദിവസം മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ തീർച്ചയായും വരുമെന്ന് അസീസ് അറിയിച്ചു. മൃതദേഹം ജലാംശം പോയി ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു. എന്നാൽ മുഖമെല്ലാം മനസിലാക്കാൻ കഴിയുന്ന നിലയിലായിരുന്നുവെന്ന് അസീസ് പറഞ്ഞു.
ഒറ്റനോട്ടത്തിൽ മൃതദേഹത്തിൽ വലിയ പരിക്കൊന്നും കാണാൻ കഴിഞ്ഞില്ല. കഴിഞ്ഞ 40 വർഷമായി മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന് സഹായം ചെയ്യുന്ന താൻ പുറത്തെടുക്കുന്ന 3901ാം മൃതദേഹമാണ്. ഒളവണ്ണയിലെ മുൻ പഞ്ചായത്തംഗം കൂടിയാണ് അദ്ദേഹം. പണം നൽകാതെയാണ് അസീസിന്റെ സേവനം. പണം നൽകാൻ നിർബന്ധിക്കുന്നവരോട് വീൽചെയരോ വാട്ടർ ബെഡോ സംഭാവനയായി വാങ്ങും
ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് പാവണ്ടൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നിന്ന് റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്‌റ്റ്‌മോർട്ടം ചെയ്യാൻ മാറ്റി. നടപടികൾ പൂർത്തിയാക്കി ഇന്നുതന്നെ മൃതദേഹം മറവ് ചെയ്യും.
പാലക്കാട് : ദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മരുമകള്‍ക്കും സുഹൃത്തിനും ജീവപര്യന്തം തടവുശിക്ഷ. കേസിലെ ഒന്നാംപ്രതി എറണാകുളം…
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. മയക്കുവെടി വെച്ച ശേഷമാണ് ആര്‍ആര്‍ടി സംഘം പ്രദേശത്ത് ഭീതി പടര്‍ത്തിയ പുലിയെ…
ദീപാ നിശാന്തിനു വെടി മരുന്നിൻ്റെ ഗന്ധമെന്ന് പരോക്ഷമായി ആക്ഷേപിച്ച ആബിദ് അടിവാരത്തിൻ്റെ ദുരൂഹ ഫോട്ടോ പുറത്തു വിട്ട് ദീപ ടീച്ചർ…
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ…
ഒരുകാലത്ത് സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരമാണ് മായ വിശ്വനാഥ്. നായികയായും മായാ വിശ്വനാഥ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇടക്കാലത്ത് നടി അഭിനയലോകത്തുനിന്നും അപ്രത്യക്ഷമാവുകയായിരുന്നു.…
വിമാനം ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്നുണ്ടായ അപകത്തിൽ ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്. വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് സിംഗപ്പൂർ…