കണ്ണൂര്‍. റബ്ബറിന് 300 രൂപയായി ഉയര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കാം എന്ന തലശ്ശേരി ബിഷപ്പ് മാര്‍ ജോസ്ഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനും ബിഡിജെഎസ് നേതാവുമായ കെ ഉണ്ണികൃഷ്ണന്‍ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ബിഷപ്പ് ഹൗസിലെത്തിയാണ് ഉണ്ണികൃഷ്ണന്‍ ബിഷപ്പിനെ കണ്ടത്.
ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ ചര്‍ച്ചയാണ് വിഷയത്തില്‍ നടന്നത്. സിപിഎമ്മും കോണ്‍ഗ്രസും ബിഷപ്പിനെ പരിഹസിച്ച് രംഗത്തെത്തിയപ്പോള്‍ ബിജെപി നേതാക്കള്‍ ബിഷപ്പിനെ അനുകൂലിച്ചും രംഗത്തെത്തി. കൂടിക്കാഴ്ചയില്‍ കാര്‍ഷിക വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. റബ്ബര്‍ കര്‍ഷകരെ സഹായിക്കുവനായി റബ്ബറിന് 300 രൂപയായി ഉയര്‍ത്തണമെന്ന് റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന് മുന്നിലും ബിഷപ്പ് ഉന്നയിച്ചു.
അതേസമയം കാര്‍ഷിക വിളയായി കേന്ദ്രസര്‍ക്കാര്‍ റബ്ബറിനെ പ്രഖ്യാപിച്ചാല്‍ മാത്രമെ താങ്ങുവില നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കു. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാരും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയേക്കും. കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ വരും മാസങ്ങളില്‍ എത്തുന്നുണ്ട്.
ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…
ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…
നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…
ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…
പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…