ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലിയും ചര്‍ച്ച നടത്തി. ബുധനാഴ്ച ഡല്‍ഹിയില്‍ വെച്ച് നടത്തിയ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. പ്രധാനമായും ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ജെയിംസ് ക്ലവര്‍ലി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത് ബിബിസിയെ ഉപദ്രവിക്കരുതെന്നായിരുന്നു.
കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് രാജ്യത്തെ ബിബിസി ഓഫീസുകളില്‍ വലിയ പരിശോധനകളാണ് നടത്തിയത്. പരിശോധനയെ തുടര്‍ന്ന് ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ച് ജീവനക്കാരെ വീട്ടില്‍ ഇരുത്തി ജോലി ചെയ്യിക്കേണ്ട അവസ്ഥയാണ് ബിബിസിക്ക് വന്നത്. ഉപദ്രവിക്കരുത് ഇത് ഞങ്ങളുടെ സ്ഥാപനമാണെന്ന രീതിയിലായിരുന്നു ബ്രിട്ടീഷ് വിദേശ കാര്യമന്ത്രിയുടെ അപേക്ഷ.
അതേസമയം വിഷയത്തില്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലിക്ക് എസ് ജയ്ശങ്കര്‍ കൃത്യമായ മറുപടിയാണ് നല്‍കിയത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിലവില്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് എസ് ജയ്ശങ്കര്‍ പറഞ്ഞു. ജി 20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുവനാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലി ഇന്ത്യയില്‍ എത്തിയത്.
ബിബിസിയുടെ ഇന്ത്യയിലെ ഡല്‍ഹിയിലെയും മുംബൈയിലേയും ഓഫീസുകളിലാണ് പരിശോധന നടന്നത്. ഇതാണ് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ജെയിംസ് ക്ലവര്‍ലി ശ്രമിച്ചത്. എന്നാല്‍ ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയെ ഉപയോഗിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ നടത്തിയ ബിബിസി ശ്രമം പരാജയപ്പെടുകയാണ് ചെയ്തത്.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനങ്ങള്‍ക്കും രാജ്യത്തെ നിയമം ലംഘിക്കുവാന്‍ അധികാരമില്ലെന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രിക്ക് നല്‍കിയ മറുപടിയെന്ന് എസ് ജയ്ശങ്കര്‍ പിന്നീട് പ്രതികരിച്ചു. നികുതി അടയ്ക്കാത്തത് സംബന്ധിച്ച് നിരവധി പരാതികള്‍ ബിബിസി ഓഫീസുകള്‍ക്കെതിരെ ലഭിച്ചുവെന്ന് എസ് ജയ്ശങ്കര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണുള്ളത് ഇത് പരിശോധിക്കാതെ മുന്നോട്ട് പോകുവാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിബിസി ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പിന് തെളിവ് ലഭിച്ചുവെന്നും രേഖകള്‍ അടക്കം എസ് ജയ്ശങ്കര്‍ മറുപടി നല്‍കി. പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ ബിബിസിയുടെ വിദേശ സ്ഥാപനങ്ങള്‍ക്ക് അയച്ച പണത്തിന് നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ഇതിനോട് പ്രതികരിച്ചത് ബിബിസി തങ്ങളെയും വിമര്‍ശിക്കുന്നുണ്ടെന്നും ബിബിസിക്ക് തങ്ങള്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി പ്രതികരിച്ചു.
അതേസമയം സുപ്രീംകോടതി പോലും തള്ളിക്കളഞ്ഞ ആരോപണം ഇപ്പോള്‍ ഒരു ഡോക്യുമെന്ററിയായി പുറത്ത് ഇറക്കിയതില്‍ ദുരൂഹത കാണുന്നുണ്ടെന്നും രാജ്യത്ത് മുമ്പ് ഇതിലും വലിയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെ എല്ലാം വിസ്മരിച്ച് ഇതിനെ മാത്രം എന്തുകൊണ്ടാണ് ബിബിസി ഡോക്യുമെന്ററിയാക്കിയതെന്നും അദ്ദേഹം ചോദിച്ചു. ബിബിസി രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് അസ്വഭാവികമായിട്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കാണുന്നതെന്നും എസ് ജയ്ശങ്കര്‍ പറഞ്ഞു.
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…