മലയാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മ്മാതാവുമാണ് സാന്ദ്ര തോമസ്. താരത്തിന്റെ ഇരട്ടക്കുട്ടികള്‍ തങ്കവും കൊലുസുവും പ്രേക്ഷകര്‍ക്ക് സോഷ്യല്‍ മീഡിയകളിലൂടെ സുപരിചിതരാണ്. മക്കളെ മണ്ണിലും മഴയിലുമിറക്കിയുള്ള സാന്ദ്രയുടെ പേരന്റിങ് രീതിയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞ് മക്കളെ വളര്‍ത്തണമെന്നാണ് സാന്ദ്രയുടെ പക്ഷം. മാത്രമല്ല അവരോട് കള്ളം പറയാറില്ലെന്നും അടുത്തിടെ ഒരഭിമുഖത്തില്‍ സാന്ദ്ര പറഞ്ഞിരുന്നു. എന്നാല്‍ വാക്കു തെറ്റിച്ച് മക്കളോട് ആദ്യമായി കള്ളം പറയേണ്ടി വന്നതിന്റെ വേദന പങ്കുവെച്ചിരിക്കുകയാണ് സാന്ദ്ര. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാന്ദ്ര ഈ സംഭവം പറഞ്ഞത്.
സാന്ദ്രയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: ”അമ്മ കള്ളത്തരം പറഞ്ഞതാണോ? എന്തൊക്കെ സംഭവിച്ചാലും കുട്ടികളോട് കള്ളത്തരം മാത്രം പറയരുതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം. എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. 14 ദിവസത്തെ ആയുര്‍വേദ ട്രീറ്റ്‌മെന്റ് കഴിഞ്ഞു വീട്ടിലെത്തി നേരം വെളുത്തപ്പോള്‍ ചാച്ചനേം ഉമ്മിയേം കാണാഞ്ഞപ്പോള്‍ തങ്കകൊലുസ് വിഷമിക്കാതിരിക്കാന്‍ അവര്‍ ഹോസ്പിറ്റലില്‍ പോയെന്നും ഇന്‍ജെക്ഷന്‍ എടുത്തു തിരിച്ചു വരുമെന്നും വെറുതെ ഞാന്‍ അവരോടു പറഞ്ഞു. അവരതും കേട്ട് തലയാട്ടി പതിവ് പരിപാടികളിലേക്ക്.
രണ്ട് ദിവസങ്ങള്‍ക് ശേഷം ഞാന്‍ : ചാച്ചനും ഉമ്മിയും വയനാട് നിന്ന് വരുമ്പോള്‍ തങ്കത്തിനും കുല്‍സുനും എന്താ കൊണ്ടുവരണ്ടതെന്നു ചോദിച്ചു. കുല്‍സു: ഉമ്മി ഇന്‍ജെക്ഷന്‍ എടുത്തു കഴിഞ്ഞോ? തങ്കം : അമ്മ വെറുതെ പറഞ്ഞതാണോ? ഞാന്‍ : അത്…. ഞാന്‍…. തങ്കം : അമ്മയല്ലേ പറഞ്ഞത് കള്ളത്തരം പറയാന്‍ പാടില്ലെന്ന്? ഞാന്‍ : അമ്മയോട് തങ്കകൊലുസ് ക്ഷമിക്കണം അമ്മ അറിയാതെ പറഞ്ഞു പോയതാണ്. ഇനി അങ്ങനെ പറയില്ല. കുല്‍സു : സാരമില്ല കള്ളത്തരം പറയാന്‍ പാടില്ലാട്ടോ
ഇത് എഴുതുമ്പോള്‍ അഭിമാനം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകള്‍ നിറയുന്നു. രണ്ടര വയസുള്ള കുട്ടികളെ, കുറച്ചു കണ്ടൊരു അമ്മ. തെറ്റ് ഞാന്‍ തിരുത്തുകയാണ്’
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…