ബെംഗളൂരു: ജയിലില്‍ നിന്ന് പുറത്തിറങ്ങി ആശുപത്രിയിലായ എ.ഐ.എ.ഡി.എം.കെ മുന്‍ നേതാവ് വി.കെ ശശികല ആശുപത്രി വിട്ടു. ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശശികലയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ശശികല ആശുപത്രി വിട്ടത്. വീല്‍ചെയറില്‍ ഇരുന്ന് പുറത്തിറങ്ങിയ ശശികലയെ കാണാന്‍ വലിയൊരു അനുയായിവൃന്ദം തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ മുദ്രാവാക്യം വിളിക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. കൈകൂപ്പി അവരെ അഭിവാദ്യം ചെയ്ത ശശികല കാറില്‍ പോവുകയും ചെയ്തു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ലാണ് ശശികല ജയിലിലായത്.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…