കഴിഞ്ഞ വർഷമാണ് നടി സേതുലക്ഷ്മിയുടെ മകന് കിഷോറിന് വ്യക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്. അതിനായി സേതുലക്ഷ്മി സാമൂഹ്യ മാധ്യമങ്ങളിലൂടെ സാമ്പത്തിക സഹായത്തിനായി മലയാളികൾക്ക് മുന്നിൽ എത്തിയതും നമ്മൾ കണ്ടതാണ്. പിന്നീട് സിനിമയിലെ സഹപ്രവർത്തകയായ പൊന്നമ്മ ബാബു സഹായിക്കാം എന്നുപറഞ്ഞു രംഗത്തുവന്നതോടെ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങൾ എല്ലാം നിന്നിരുന്നു. ആളുകൾ കരുതിയത് ചികിൽസ പൊന്നമ്മ ബാബു ഏറ്റെടുത്തു എന്നായിരുന്നു. ഈ തെറ്റിദ്ധാരണ വലിയ തിരിച്ചടിയായെന്നും സേതുലക്ഷ്മി അക്കാലത്ത് വ്യക്തമാക്കിയിരുന്നു.
ഇതിന് തുടർച്ചയായാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സേതുലക്ഷ്മി പൊന്നയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. താൻ ഒരിക്കലും പൊന്നമ്മയെ കുറ്റപ്പെടുത്തില്ലെന്നും സേതുലക്ഷ്മി വ്യക്തമാക്കി. മകനെ കാണിച്ച് താൻ പണപ്പിരിവ് നടത്തിയെന്ന് പൊന്നമ്മയുടെ സുഹ്യത്തുക്കൾ പറഞ്ഞതായും പൊന്നമ്മയ്ക്ക് തന്നെക്കുറിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടെന്നും പൊന്നമ്മയ്ക്ക് എതിരെ താൻ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും സേതുലക്ഷ്മി പറഞ്ഞു. ഞാനും പെന്നാമ്മയും വളരെ സൗഹ്യദത്തിലായിരുന്നുവെന്നും പൊന്നമ്മ ഒരു കാലത്ത് തനിക്ക് വളരെ യധികം സഹായം ചെയ്തിട്ടുണ്ടെന്നും സേതു ലക്ഷ്മി പറഞ്ഞു.
മകന്റെ ചികിത്സയിക്കായി സാമൂഹ്യമാധ്യമങ്ങൾ വഴി എനിക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. എന്നാൽ പെന്നാമ്മ ബാബു സഹായിക്കാം എന്ന് പറഞ്ഞതോടെയാണ് ആ സഹായങ്ങൾ നിലച്ചുപോയത്. എനിക്ക് അതിൽ പരിഭവമില്ല, പൊന്നമ്മയും ഞാനും വളരെ സ്നേഹത്തിലായിരുന്നു. ഒരുകുടുംബം പോലെയാണ് ഞങ്ങൾ കഴിഞ്ഞത് അതൊക്കെ എന്റെ മനസ്സിലുണ്ട്.
പൊന്നമ്മയുടെ നല്ല മനസ്സ്കൊണ്ടാണ് അവർ രക്ഷപെട്ടത്. പൊന്നമ്മ തരാം എന്ന് പറഞ്ഞത് കൊണ്ട് എനിക്ക് ലഭിച്ച സഹായം നിന്നത്. ഇപ്പോൾ എനിക്കവരുടെ മുഖത്തോട്ട് നോക്കാൻ വയ്യ. ഒരിക്കലും പൊന്നമ്മ ബാബുവിനെ കാണരുതേ. ഒരു സിനിമയിൽ എത്ര പണം തരാം എന്ന് പറഞ്ഞാലും പൊന്നമ്മയുണ്ടെങ്കിൽ ഞാൻ പോകില്ല. അവർ വല്ലത് പറഞ്ഞുകളയും എന്ന് സേതു ലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്,
പൊന്നമ്മയ്ക്ക് പ്രമേഹവും കൊളസ്ട്രോളും ഒക്കെ ഉണ്ട്. അതുകൊണ്ട് വൃക്ക ദാനം ചെയ്യാനൊന്നും കഴിയില്ല. ചിലർ പറഞ്ഞു ഇതൊക്കെ അറിഞ്ഞുകൊണ്ട് പ്രശസ്തിക്ക് വേണ്ടിയാണ് അങ്ങനെ പറഞ്ഞത് എന്ന്. അതൊന്നും എനിക്കറിയില്ല. എനിക്ക് തരാം എന്നുപറഞ്ഞ അവരുടെ മനസ്സ് മാത്രമേ ഞാൻ കാണുന്നുള്ളൂ. ഏതായാലും അവരുടെ ആ വാഗ്ദാനത്തിന് ശേഷം സഹായം കുറഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു രോഗബാധിതനായ മകന് സഹായം തേടി സേതുലക്ഷ്മിയമ്മ മലയാളികൾക്ക് മുന്നിലെത്തിയത്.
പത്തനംതിട്ട : വിവാഹത്തിന് വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തിയതോടെ മുടങ്ങിയ ചടങ്ങ് ദിവസങ്ങൾക്ക് ശേഷം നടന്നു. ഏപ്രില്‍ 15ന്…
അങ്കണവാടിയിൽ പൊള്ളുന്ന പാൽ കുടിക്കാൻനൽകി, നാലുവയസ്സുകാരന് പൊള്ളൽ. അബദ്ധത്തിൽപൊള്ളുന്ന പാൽ കുടിക്കാൻ നൽകിയ നാലുവയസ്സുകാരനാണ് ഗുരുതര പൊള്ളൽ.പിണറായി കോളാട് അങ്കണവാടി…
അന്തരിച്ച മാർ കെ പി യോഹന്നാൻ മെത്രാപോലീത്തയുടെ സംസ്കാര ശ്രിശൂഷകൾ ഈ മാസം 21നു തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടക്കും.…
തിരുവനന്തപുരം : ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ ഔദ്യോഗികവസതിയിലേക്ക് തിരുവനന്തപുരം കളക്ടര്‍ വിളിച്ചുവരുത്തിയ സംഭവത്തില്‍ ചീഫ്സെക്രട്ടറി റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ…
തിരുവനന്തപുരം : നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും -കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്.…
തിരുവനന്തപുരം : തലസ്ഥാനത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം മുന്‍കൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പോലീസ്. കരമന സ്വദേശി അഖില്‍…