അടുത്തിടെ നടി ശോഭിതയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തനിക്ക് കരുതല്‍ ആവശ്യമില്ലെന്നും സഹ അഭിനേതാക്കള്‍ എന്നെ കെയര്‍ ചെയ്യേണ്ടതില്ല എന്നും നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത് ഷീല മുമ്പൊരിക്കല്‍ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞ വാക്കുകളാണ്.
അവതാരകന്‍ ഷീലയോട് ചോദിക്കുകയാണ് പ്രേം നസീറും ആയുള്ള ബന്ധത്തെ കുറിച്ച് പറയാമോ എന്ന്. വളരെ അനവസരോചിതവും അരോചകവുമായ രീതിയില്‍. ഷീലയുടെ മുഖം ഡിസ്റ്റര്‍ബ്ഡ് ആവുകയും , അവര്‍ അവരുടെ മര്യാദ കൊണ്ട് ഉടനെ ഒന്ന് ചിരിച്ചിട്ട് ‘ നൊ കമന്റ്‌സ്’ എന്ന് ഉത്തരം കൊടുക്കുകയും ആയിരുന്നു ചെയ്തത്.
ഈ സിനിമയ്ക്ക് ഒരു പ്രത്യേകത ഉണ്ട് നായകനെകാളും കൂടുതല്‍ പ്രതിഫലം നായിക വാങ്ങി എന്ന് അവതാരകന്‍ പറയുമ്പോള്‍ ഏതുപടമാണ് എന്ന മറുചോദ്യം ഷീല ചോദിക്കുന്നു. തുമ്പോലാര്‍ച്ച എന്ന മറുപടി അവതാരകന്‍ നല്‍കുമ്പോള്‍ ആ അതാണ് എങ്കില്‍ ശരിയാണ് പ്രതിഫലം കൂടുതല്‍ ആയിരുന്നു എന്നാണ് ഷീല മറുപടി നല്‍കുന്നത. പ്രേം നസീര്‍ ആയിരുന്നു നായകന്‍, ജയന്‍, സത്യന്‍ എന്നിവര്‍ ഉണ്ടായിരുന്നു എന്നും ഷീല പറയുന്നു. ഇനി ഞാന്‍ ഒരു കഥപറയട്ടെ എന്നും അവതാരകന്‍ ചോദിക്കുന്നു. തെറ്റാണു എങ്കില്‍ ഷീലാമ്മ എന്നോട് പൊറുക്കണം എന്ന് വീഡിയോയില്‍ പറയുന്നുണ്ട്.
നസീര്‍ സാറുമായി പിണങ്ങി. മൂന്നു വര്‍ഷത്തോളം സിനിമയില്‍ അഭിനയിച്ചില്ല. അതിനു ശേഷം ആണ് തുമ്പോലാര്‍ച്ചയില്‍ നായിക ഷീലയും നസീര്‍ നായകനും ആകുന്നത്. ഷീല അതിനു ഒരു കണ്ടീഷന്‍ വച്ചു. എനിക്ക് നസീര്‍ സാറിന്റെ ഒപ്പം അഭിനയിക്കുന്നതില്‍ വിഷമം ഒന്നും ഇല്ല. പക്ഷേ പ്രതിഫലം എനിക്ക് നായകനെക്കാളും കൂടുതല്‍ വേണം. ഒരു അയ്യായിരം രൂപ എങ്കിലും കൂടുതല്‍ ആയിരിക്കണം. നിര്‍മ്മാതാവ് സമ്മതിച്ചു. ഷീലാമ്മ വന്നു എല്ലാ വികാര തീഷ്ണതയോടെയും അഭിനയിച്ചു. എന്ന് അവതാരകന്‍ പറയുമ്പോള്‍ ഇത് അറിഞ്ഞിട്ട് നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്ന് ഷീല മുഖം കടുപ്പിച്ചു തന്നെ ചോദിക്കുന്നു. എന്നാല്‍ താന്‍ മഹാനടിയെ അനാവരണം ചെയ്യുക മാത്രമാണ് ചെയ്തത്. മൂന്നുവര്‍ഷക്കാലം നസീര്‍ സാറിനോട് മുഖം വീര്‍പ്പിച്ചിരുന്നില്ലേ എന്നും അവതാരകന്‍ ഷീലാമ്മയോട് ചോദിക്കുന്നു.
എന്നാല്‍ നോ കമന്റ്‌സ് എന്നാണ് ഷീല നല്‍കിയ മറുപടി. എന്നെ ഷീലാമ്മ അങ്ങ് നിരാശ പെടുത്തുകയാണല്ലോ എന്നും അവതാരകന്‍ പറയുമ്പോള്‍ വീണ്ടും വീണ്ടും നോ കമന്റ്‌സ് എന്നാണ് ഷീല നല്‍കിയ മറുപടി. അവതാരകന്‍ എത്ര പേരെ പ്രേമിച്ചു എന്ന മറുചോദ്യവും ഷീല ചോദിച്ചു. ഷീലാമ്മ വലിയ തന്ത്ര ശാലിയാണ് എന്നും എന്റെ ചോദ്യത്തിനോട് മറുപടി പറയാതെ പോയി കഴിഞ്ഞാല്‍ ദൈവം പോലും പൊറുക്കുകയില്ലെന്നും ഇന്നിവിടെ കയറും മുന്‍പേ ഇത് കുമ്പസാരം ആണെന്ന് പറഞ്ഞിരുന്നു എന്നും അവതാരകന്‍ പറയുന്നു. ഞാന്‍ എന്തിനു ഇവിടെ കുമ്പസാരിക്കണം. കുമ്പസരിക്കണം എങ്കില്‍ ഞാന്‍ പള്ളിയില്‍ പോയാല്‍ പോരെ. നിങ്ങള്‍ പരിശുദ്ധന്‍ ഒന്നും അല്ലല്ലോ. നിങ്ങളുടെ മുന്‍പില്‍ കുമ്പസരിക്കേണ്ട ആവശ്യം എന്താണ്. പറയാന്‍ പറ്റാത്ത കാര്യം ആണെങ്കില്‍ നോ കമന്റ്‌സ് എന്നേ ഞാന്‍ പറയൂ. ഇത്തരം ആവേശത്തോടെയുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ട് നിങ്ങളുടെ കണ്ണുകള്‍ ഒക്കെ നിറയുന്നുണ്ട്. എന്റെ അമ്മ മരിച്ചില്ലേ ഞാന്‍ അതൊന്നും ഓര്‍ക്കാറില്ല. എനിക്ക് അതൊന്നും ഓര്‍ക്കാന്‍ ആകില്ല. എന്നും ഷീല പറയുന്നു.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…