ലക്‌നൗ : ബിസ്‌കറ്റ് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ രാത്രി മുഴുവൻ കടയുടമ കെട്ടിയിട്ട് തല്ലിച്ചതച്ചു. ഉത്തർപ്രദേശിലെ ശ്രാവസ്‌തിയിലാണ് സംഭവം. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പണം നൽകാതെ കടയിൽ നിന്നും ബിസ്‌കറ്റ് എടുത്ത് കഴിച്ചു എന്ന് ആരോപിച്ചായിരുന്നു കടയുടമയുടെ പരാതി.
കടയുടമയും ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരും ചേർന്ന് കുട്ടിയെ നിഷ്‌കരുണം മർദിച്ചിട്ടും ആരും സഹായത്തിനായി മുന്നോട്ട് വന്നില്ല. അവർ ഈ ക്രൂരത നോക്കി നിൽക്കുകയായിരുന്നു. രാത്രി മുഴുവൻ ഇവർ കുട്ടിയെ അഴിച്ചുവിട്ടില്ല. പിന്നീട് സ്വയംകെട്ടഴിച്ച കുട്ടി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌ത് കസ്റ്റഡിയിലെടുത്തു.
മർദനമേറ്റ പത്ത് വയസുകാരനെ പൊലീസ് തെരയുകയാണ്. കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല. കടയുടമയെ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും ഇയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പൊലീസ് പറഞ്ഞു.
ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…
എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…