പാലക്കാട്: അങ്കണവാടിയിൽ മുർഖനെ കണ്ടെത്തി. മണ്ണാർക്കാട് തിരുവിഴാംകുന്നിലെ അങ്കണവാടിയുടെ അടുക്കളയിൽ നിന്നാണ് മൂർഖനെ കണ്ടെത്തിയത്. ജീവനക്കാരി അടുക്കള വൃത്തിയാക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. അങ്കണവാടിയിൽ കുട്ടികൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.
തുടർന്ന് വനംവകുപ്പ് ആർആർ ടീം എത്തി പരിശോധിച്ചാണ്, മൂർഖൻ എന്ന് സ്ഥിരീകരിച്ചത്. ഇതിനിടെ പാമ്പ് തറയിലെ മാളത്തിലേക്ക് ഇഴഞ്ഞ് മാറിയതിനാൽ പിടികൂടാൻ വനം വകുപ്പിന് സാധിച്ചില്ല. അപായ സാധ്യത നിലനിൽക്കുന്നതിനാൽ അങ്കണവാടി അടച്ചു. അങ്കണവാടി 1993 ൽ നിർമ്മിച്ചതാണ്. കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ ശോചനീയമാണ്.
പ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ ഇനി അങ്കണവാടി തുറക്കൂ. 2019-ൽ വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിൽ നിന്ന പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചിരുന്നു. സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിനിയാണ് അന്ന് പാമ്പ് കടിയേറ്റ് മരിച്ചത്. ക്ലാസ് മുറിയിൽ നിന്നുമായിരുന്നു അന്ന് കുട്ടിക്ക് കടിയേറ്റത്.
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…