kerala

എന്നെ മഠത്തില്‍ നിന്ന് പിടിച്ചിറക്കാമെന്ന് ആരും സ്വപ്നം കാണണ്ട’: സിസ്റ്റര്‍ ലൂസി കളപ്പുര

രണ്ടാമത്തെ അപ്പീലും തള്ളിയതോടെ പ്രസ്താവനയുമായി സിസ്റ്റര്‍ ലൂസി കളപ്പുര രംഗത്തെത്തി. മഠം വിട്ട് പോകില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. തന്നെ പിടിച്ചിറക്കാം എന്നാരും സ്വപ്നം കാണണ്ടെന്നും സത്യത്തിന് വേണ്ടി നിലകൊള്ളുമ്പോ മരിക്കാനും തയ്യാറാണെന്നും സിസ്റ്റര്‍ പറഞ്ഞു. ബിഷപ്പുമാരുടെ തെറ്റുകള്‍ സമ്മതിച്ചു കൊടുക്കാന്‍ ഇനി ആകില്ല. വത്തിക്കാന്‍ ഒരു സ്ത്രീ എന്ന പരിഗണന പോലും തനിക്ക് നല്‍കിയില്ല. സത്യം പറഞ്ഞതിനാണ് സഭയില്‍ നിന്ന് പുറത്താക്കിയത്. സഭ തനിക്ക് നീതി നല്‍കിയില്ല. തന്റെ ഭാഗം കേള്‍ക്കാന്‍ പോലും കാനോന്‍ നിയമം തയ്യാറായില്ല. നീതി ഉറപ്പാക്കാന്‍ കഴിയാത്ത ആ നിയമത്തെ പുച്ഛിച്ചു തള്ളുന്നു. ഇന്ത്യന്‍ നിയമത്തെ ബഹുമാനിക്കും. അതിനാല്‍ നിയമ പോരാട്ടം തുടരും.’ നിസ്സഹായരായ കന്യാസ്ത്രീകളെ പിന്തുണച്ചതിനാണ് പുറത്താക്കലെങ്കില്‍ ഇനിയും സത്യം വിളിച്ചു പറയുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര .

‘അധികാരവും പണവും സഭയ്ക്ക് ഒപ്പമാണ്. എനിക്ക് എത്രമാത്രം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് അറിയില്ല. എന്നെ അവര്‍ ഭയക്കുന്നുണ്ട്. അതിനാലാണ് പുറത്താക്കുന്നത്. എഫ്സിസി സന്യാസിനി സമൂഹം മേലധ്യക്ഷന്മാരുടെ സംരക്ഷകരാണ്,’ എന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. എന്നെ ഇറക്കി വിടാനോ, പിടിച്ചു പുറത്താക്കാനോ, അങ്ങനെ ഒരു സ്വപ്നവും നിങ്ങള്‍ കാണണ്ട. ആ സ്വപ്നം നിങ്ങള്‍ വിട്ടുകളയുക. സത്യത്തിന് വേണ്ടിയാണ് ഞാന്‍ നില കൊള്ളുന്നത്. അതിനായി മരിക്കാനും ഞാന്‍ തയ്യാറാണ്. തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണിക്കും. എഫ്സിസിയുടെയോ മറ്റ് സന്യാസസഭകളുടെയോ പുരോഹിതരുടെയോ ബിഷപ്പുമാരുടെയോ തെറ്റുകള്‍ക്ക്, വളം വച്ച് കൊടുക്കാന്‍ ഇനി ഞാന്‍ അനുവദിക്കില്ല. അതിന്റെ പേരില്‍ ഇനി പുറത്തുപോകാനും ഞാന്‍ തയ്യാറല്ല”, സിസ്റ്റര്‍ ലൂസി പറയുന്നു.

ഈ സന്യാസഭവനത്തിനുള്ളില്‍ എനിക്കൊരു മുറിയുണ്ടിപ്പോള്‍. ആ മുറി അവര്‍ തല്ലിത്തകര്‍ക്കുമോ? എങ്കില്‍ കാണട്ടെ. ‘ക്രൈസ്തവ ചൈതന്യം’ ഇതാണോ? ലോകം കാണട്ടെ. ക്രിസ്തുവിന്റെ സ്നേഹം ഇതാണോ എന്ന് ലോകം കാണട്ടെ. ഞാന്‍ ഉള്ളിലനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ‘ചൈതന്യം’ എന്താണെന്ന് എനിക്കറിയാം. എഫ്സിസിക്കാര്‍ ഇപ്പോഴെന്നോട് കാണിക്കുന്ന ‘ചൈതന്യം’ എന്ന് സിസ്റ്റര്‍ ലൂസി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് എഫ്സിസി സന്യാസി സഭ സിസ്റ്റര്‍ ലൂസി പുറത്താക്കിയത്. പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതിനെതിരെയാണ് സിസ്റ്റര്‍ ആദ്യം എഫ്സിസി അധികൃതര്‍ക്കും പിന്നീട് വത്തിക്കാനും അപ്പീല്‍ നല്‍കിയത്. അതേസമയം, താമസിക്കുന്ന മഠത്തില്‍ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മഠത്തില്‍ നിന്ന് സിസ്റ്റര്‍ക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് നിഗമനം.

Karma News Network

Recent Posts

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

35 mins ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

37 mins ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

60 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

2 hours ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

2 hours ago