സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമാകുകയാണ്. ഇതിനിടയിലാണ് സോഷ്യല്‍മീഡിയയില്‍ ഒരു യുവാവ് ആദിവാസി കുരങ്ങ് എന്ന് വിളിച്ച് ശ്രീധന്യയെ അധിക്ഷേപിച്ചത്. വിഷയത്തില്‍ ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി ശ്രീധന്യ തന്നെ രംഗത്തു വന്നിരിക്കുന്നു.
കുരങ്ങില്‍ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യന്‍ ഉണ്ടായതെന്നാണല്ലോ ശാസ്ത്രം പറയുന്നത്. പക്ഷെ അവിടെ നിന്ന് ഞങ്ങള്‍ ഇപ്പൊ ഹോമോസാപ്പിയന്‍സ് ആയി കഴിഞ്ഞു. പക്ഷെ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ താങ്കള്‍ ആ പ്രിമിറ്റിവ് സ്റ്റേജില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത് എന്നറിഞ്ഞതില്‍ പുച്ഛം തോന്നുന്നു എന്ന് പറഞ്ഞാണ് ശ്രീധന്യയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും അതറിയിക്കാതെ പഠനത്തില്‍ മാത്രം ശ്രദ്ധ പതിപ്പിക്കാന്‍ ആവശ്യപ്പെട്ട വീട്ടുകാര്‍, അമ്മ, അച്ഛന്‍, ചേച്ചി, അനിയന്‍, കൂടാതെ മറ്റു ബന്ധുക്കള്‍ നാട്ടുകാര്‍ തുടങ്ങി എല്ലാവര്‍ക്കും സ്നേഹം നല്‍കുന്നു, ആദിവാസികള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കേണ്ടതുണ്ടായിരുന്നു. നിങ്ങള്‍ സത്യമായ ലക്ഷ്യമാണ് മുന്നോട്ടു വെക്കുന്നതെങ്കില്‍ നിങ്ങളെ തടയാന്‍ ആര്‍ക്കും ആവില്ല. സിവില്‍ സര്‍വീസ് എല്ലാവിധത്തിലും സുരക്ഷിതനായ ഒരു വ്യക്തിക്ക് മാത്രം പറ്റുന്നതല്ല എന്നും തനിക്ക് തെളിയിക്കണമായിരുന്നു. അതെല്ലാം താന്‍ തെളിയിച്ചിരിക്കുന്നു.ശ്രീധന്യ ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…
കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…
കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…
തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…
ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്…