ബെംഗളൂരു. സ്റ്റാര്‍ട്ട് കമ്പനി സിഇഒയായ യുവതി നാലു വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്താന്‍ കാരണം വിവാഹ മോചന നടപടിയുമായി ബന്ധപ്പെട്ട് ആഴ്ചയിലൊരിക്കല്‍ ഭര്‍ത്താവിന് മകനെ കാണാന്‍ കോടതി അനുമതി നല്‍കിയത്. കേസിലെ പ്രതിയായ സുചന സേത്തിന്റെ ഭര്‍ത്താവ് മലയാളിയായ വെങ്കട്ട് രാമനാണ്. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് ഇവര്‍ താമസിച്ചിരുന്നത്.
2020 മുതല്‍ ഇരുവരും വേര്‍ പിരിഞ്ഞ് താമസിക്കുന്നതായിട്ടാണ് പോലീസ് പറയുന്നത്. ഇന്തൊനീഷ്യയിലായിരുന്ന വെങ്കട്ട് രാമനെ പോലീസ് വിളിച്ചുവരുത്തി. കോടതി വിധിയില്‍ ഇവര്‍ അസ്വസ്ഥയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ടാക്‌സിയില്‍ പുറപ്പെട്ട ഇവരെ പോലീസ് ചിത്രദുര്‍ഗയില്‍ നിന്നാണ് പിടികൂടിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിന് സമീപത്തെ സുരക്ഷാ ക്യാമറകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഫൊറന്‍സിക് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തില്‍ മറ്റെന്തിങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് നോര്‍ത്ത് ഗോവ എസ്പി നിധിന്‍ വല്‍സന്‍ അറിയിച്ചു.
കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടമായ ഉഴമലക്കൽ ലക്ഷം വീട് കോളനിയിൽ അരുൺ ബാബുവിന് നാട് ഉള്ളുരുകും വേദനയിൽ അന്ത്യഞ്‌ജലികളർപ്പിച്ചു. നെടുമ്പാശ്ശേരിയിൽ…
കുവൈത്ത് ദുരന്തത്തില്‍ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന്. കൊല്ലം സ്വദേശി സാജൻ ജോര്‍ജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ്, പന്തളം…
കൊച്ചി: പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. കാലടി മറ്റൂര്‍ ഇളംതുരുത്തില്‍ ഗൗതം…
ലോകം ഉറ്റു നോക്കുന്ന ജീ7 ഉച്ചകോടിയിൽ വളരെ സുപ്രധാനമായിട്ടുള്ള പ്രഖ്യാപനം അമേരിക്കൻ പ്രസിഡണ്ട് ജോബൈഡൻ നടത്തിയിരിക്കുകയാണ്. ഇസ്രായേൽ ഹമാസ് യുദ്ധം…
കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചാണ് കൊലപാതകം. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട…
കണ്ണൂർ; ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി.നേതാവ് പായറ്റ സനൂപിൻ്റെ വീടിന് നേർക്ക് സ്റ്റീൽ ബോംബെറിഞ്ഞ സംഭവത്തിൽ സി.പി.എം. പ്രവർത്തകനെ…