ലക്‌നൗ . ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ ഹമാസിനെ പിന്തുണച്ച് ഇന്ന് രംഗത്തെത്തി. ഇസ്രായേൽ വിരുദ്ധവും ഹമാസ് അനുകൂലവുമായ പ്ലക്കാർഡുകളുമേന്തി അള്ളാഹു അക്ബർ മുദ്രാവാക്യം വിളികളോടെ ക്യാമ്പസിൽ വിദ്യാർത്ഥികൾ പ്രകടനം നടത്തി.
സർവകലാശാലയിലെ നൂറുകണക്കിന് വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അള്ളാഹു അക്ബർ , ലാ ഇലാഹ ഇല്ലല്ലാഹ് തുടങ്ങിയ ഇസ്ലാമിക മുദ്രാവാക്യങ്ങൾക്കൊപ്പം വിദ്യാർത്ഥികൾ ഇസ്രായേൽ വിരുദ്ധ, പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും മുഴക്കി . ഫലസ്തീനോട് ഇസ്രായേൽ ക്രൂരതകൾ ചെയ്യുന്നുവെന്ന് അവർ അവകാശപ്പെട്ടു,
അലിഗഡ് മുസ്ലീം സർവകലാശാല പാലസ്തീനിനൊപ്പം നിൽക്കുന്നു, സ്വതന്ത്ര പാലസ്തീൻ, ഈ ഭൂമി പാലസ്തീനാണ്, ഇസ്രായേലല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രകടനത്തിൽ ഉയർന്നു. എന്നാൽ ഇതാദ്യമായല്ല ഭാരതത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ പരസ്യ പ്രതികരണങ്ങൾ നടത്തി രംഗത്തുവരുന്നത്.
ഹമാസിനെ പിന്തുണച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം എം.എ ബേബിയും നടത്തിയ പ്രസ്താവനകളാണ് ഇപ്പോൾ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് പ്രചോദനമായത്. ഹൈന്ദവ സമൂഹത്തെ ആകെ ചുട്ട് കൊന്ന് കുഴിച്ചുമൂടണം എന്ന മുദ്രാവാക്യം മുഴങ്ങിയ അതേ ക്യാമ്പസിൽ തന്നെയാണ് ഹമാസിനെ അനുകൂലിച്ച് വിദ്യാർത്ഥികൾ പ്രകടനം നടത്തിയത്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…