കോഴിക്കോട്: സാധനങ്ങൾ സ്റ്റോക്കില്ലെന്ന് വിലവിവരപ്പട്ടികയിൽ രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്തു. ഔട്ട്‌ലെറ്റ് മാനേജർ കെ. നിധിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സപ്ലൈകോ മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.
വിലവിവരപ്പട്ടികയിൽ സാധനങ്ങളുടെ സ്റ്റോക്ക് എത്രയെന്ന് കാണിക്കേണ്ട കോളത്തിൽ എല്ലാത്തിനും നേരെ ‘ഇല്ല’ എന്ന് രേഖപ്പെടുത്തിയ ബോർഡ് കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. വിഷയം നിയമസഭയിലും ചർച്ചയായി. പിന്നാലെ ഭക്ഷ്യമന്ത്രി കോഴിക്കോട് അസിസ്റ്റന്റ് മേഖലാ മാനേജരോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ സ്റ്റോക്ക് ഇല്ലെന്ന് രേഖപ്പെടുത്തിയ പലസാധനങ്ങളും സ്റ്റോക്കുണ്ടായിരുന്നതായി കണ്ടെത്തി. ഇതോടെ ഔട്ട്‌ലെറ്റ് മാനേജർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഇതിൽ തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനാലാണ് സസ്‌പെൻഷൻ നടപടിയിലേക്ക് കടന്നത്.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…