ന്യൂഡല്‍ഹി. വായൂമലിനീകരണം ഡല്‍ഹിയില്‍ വര്‍ദ്ധിച്ചതോടെ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഉത്തരപ്രദേശ്, ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. വൈക്കോല്‍ കത്തിക്കുന്നതിനെ വിമര്‍ശിച്ച സുപ്രീം കോടതി എല്ലാവര്‍ഷവും ഡല്‍ഹിക്ക് ഇത്തരത്തില്‍ കടുത്ത അന്തരീക്ഷ മലിനീകരണത്തിലൂടെ കടന്ന് പോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി.
കുട്ടികള്‍ അനുഭവിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ കോടതി ചൂണ്ടിക്കാട്ടി. 50 ദിവസമാണ് വൈക്കോല്ഡ കത്തിക്കാറുള്ളുവെന്ന് പഞ്ചാവ് എജി കോടതിയെ അറിയിച്ചു. ഇതാണോ വൈക്കോല്‍ കത്തിക്കേണ്ട സമയമെന്നാണ് കോടതി വിഷയത്തില്‍ ചോദിച്ചത്. നിങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന് അറിയേണ്ട. ബലം പ്രയോഗിച്ചോ അല്ലാതെയോ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അതേസമയം ഡല്‍ഹിയില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌മോഗ് ടവര്‍ പ്രവര്‍ത്തന രഹിതമാണെന്ന് അമിക്കസ് ക്യൂരി കോടതിയെ അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…
തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…