ന്യൂഡല്‍ഹി. ജ്യാമത്തില്‍ ഇളവ് ലഭിച്ച് കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷ ചെലവ് കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കര്‍ണാടക സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടുവാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പോലീസ് അകമ്പടിയുടെ ചെലവായി മാസം 20 ലക്ഷം കെട്ടിവയ്ക്കണമെന്നായിരുന്നു കര്‍ണാടക പോലീസിന്റെ ആവശ്യം.
തുക കുറയ്ക്കുവാന്‍ സാധിക്കില്ലെന്നും കര്‍ണാടക പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. ജൂലൈ എട്ട് വരെയുള്ള സുരക്ഷ കാര്യങ്ങള്‍ക്ക് 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സുരക്ഷാഭീഷണി, റിസ്‌ക് അസസ്‌മെന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ തീരുമാനിച്ചിരിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ഡിസിപി യതീഷ് ചന്ദ്രയെ നിയോഗിച്ചിരുന്നു.
അവര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെത്തി പരിശോധിച്ചു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തുക തീരുമാനിച്ചത്. കോടതി ഉത്തരവ് അനുസരിക്കാതിരുന്നിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ജാമ്യ ഇളവു നല്‍കിയ തങ്ങളുടെ ഉത്തരവു മറികടക്കാനാണോ ഈ രീതിയെന്നു നേരത്തേ മഅദനിയുടെ അപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി ചോദിച്ചിരുന്നു. മഅദനിക്കുള്ള സുരക്ഷയ്ക്ക്, 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണു കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…