ന്യൂഡല്‍ഹി. സുപ്രീംകോടതി എസ്എന്‍സി ലാവലിന്‍ കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുമ്പ് സിബിഐയുടെ ആവശ്യപ്രകാരമായിരുന്നു കേസ് മാറ്റിവച്ചത്.
എസ്എന്‍സി ലാവലിന്‍ കേസില്‍ 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. കേസ് ഇതുവരെ സുപ്രീംകോടതി 33 തവണയാണ് ലിസ്റ്റ് ചെയ്തത്. 2017ലാണ് സുപ്രീംകോടതിയില്‍ കേസ് എത്തുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ 2017ല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതിപ്പട്ടികയില്‍ നിന്നും പിണറായി വിജയന്‍, മുന്‍ വൈദ്യുതി വകുപ്പ് സെക്രട്ടറി കെ മോഹന ചന്ദ്രന്‍, വൈദ്യുതി വകുപ്പ് ജോയിന്റ് സെക്രട്ടരി എ ഫ്രാന്‍സിസ് എന്നിവരെയാണ് ഒഴിവാക്കിയത്. കേസില്‍ സുപ്രിം കോടതി 2018ല്‍ നോട്ടീസ് അയച്ചു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…