topnews

സ്വപ്‌നയ്ക്ക് ബിനാമി നിക്ഷേപങ്ങള്‍ ഏറെ, എന്തിനും ഏതിനും ഒപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നയുടെ കൈകളിലൂടെ ഓരോ ദിവസവും കൈ മറിഞ്ഞിരുന്നത് കോടികളാണ്. ഒട്ടേറെ ബിനാമി നിക്ഷേപങ്ങള്‍ സ്വപ്‌നയ്ക്ക് ഉണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തി. മാത്രമല്ല സ്വപ്‌നയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥനും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും വിവരം കിട്ടി. ഇരു ഏജന്‍സികളും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്ത് സംഭവിച്ചാലും ഏത് വിധേനയും സ്വപ്നയെ രക്ഷിക്കാന്‍ ഉന്നതര്‍ക്കൊപ്പം ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. സ്വപ്‌നയുടെ മക്കള്‍ക്ക് തിരുവനന്തപുരത്തെ സ്‌കൂളിലും കോളേജിലും പ്രവേശനം വാങ്ങി നല്‍കിയത് ഈ ഉദ്യോഗസ്ഥനാണ്. മാത്രമല്ല സ്വപ്‌നയ്ക്ക് എന്ത് പ്രശ്‌നം ഉണ്ടായാലും ഇടപെട്ട് പരിഹരിക്കാനും ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടാകും. പല തട്ടിപ്പുകളിലും വെട്ടിപ്പുകളിലും നിന്ന് സ്വപ്നയെ സഹായിച്ചതില്‍ ഇദ്ദേഹത്തിന് പങ്കുണ്ട്.

ഉന്നതര്‍ക്ക് വേണ്ട് വിദേശത്ത് ബിനാമി നിക്ഷേപത്തിന് സൗകര്യം ഒരുക്കുക സ്വപ്‌നയുടെ രീതിയായിരുന്നു. സ്‌പേസ് പാര്‍ക്കിലെ ജോലിയിലൂടെ ലഭിച്ച സൗഹൃദങ്ങളും ഉന്നത ബന്ധങ്ങളും ഇത്തരം ബസിനസ് ബന്ധങ്ങള്‍ക്കായി സ്വപ്‌ന ഉപയോഗപ്പെടുത്തി.

സ്വര്‍ണക്കടത്തില്‍ പങ്കാളിയായതോടെ സ്വപ്‌നയുടെ അക്കൗണ്ടുകളില്‍ പണം കുമിഞ്ഞുകൂടി. സ്വര്‍ണക്കടത്തിന് പ്രതിഫലം പണമായും സ്വര്‍ണമായും ആയിരുന്നു സ്വപ്ന കൈപ്പറ്റിയത്. ഇതിന് തെളിവാണ് ബാങ്ക് ലോക്കറുകളിലെ സ്വപ്‌നയുടെ നിക്ഷേപങ്ങള്‍. തിരുവനന്തപുരത്തെ പല ബാങ്ക് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവുമാണ് എന്‍ഐഎ കണ്ടെത്തിയത്. ഓരോ പ്രാവശ്യം സ്വര്‍ണം കടത്തുമ്പോഴും അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം വരെ രൂപയാണ് സ്വപ്‌നയ്ക്ക് ലഭിച്ചിരുന്നത്.

സ്വപ്‌നയുടെ സ്വത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് നടത്തി. സ്വപ്‌നയുടെ ഭര്‍ത്താവിന്റെയും മക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ട്കളുടെ വിവരവും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കണ്ണേറ്റുമുക്കില്‍ അത്യാഡംബര വീടാണ് സ്വപ്‌ന പണി കഴിപ്പിച്ചിരുന്നത്. വീട് നിര്‍മിക്കുന്ന ഈ സ്ഥലം കുടുംബവകയാണ്. അച്ഛന്‍ സുരേഷിന്റെ പേരിലുള്ള ഭൂമി അദ്ദേഹത്തിന്റെ മരണശേഷമാണ് സ്വപ്നയ്ക്കു ലഭിച്ചത്.

Karma News Network

Recent Posts

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

12 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

40 mins ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

50 mins ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

1 hour ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

2 hours ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

2 hours ago