തിരുവനന്തപുരം. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച മന്ത്രി ആന്റണി രാജുവിനെതിരായ കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ഒരു മാസത്തേക്കാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.
നടപടികള്‍ പാലിക്കാതെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് ആന്റണി രാജി കോടതിയില്‍ പറഞ്ഞു. ഹൈക്കോടതി എതിര്‍കക്ഷിയായ വിചാരണക്കോടതിയിലെ മുന്‍ ശിരസ്താദാറിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ശിലസ്തദാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിചാരണ നടന്നിരുന്നത്.
അടിവസ്ത്രത്തില്‍ ലഹരികടത്തിയ വിദേശ പൗരനെ രക്ഷിക്കുവാന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ ആന്റണി രാജു കൃത്രിമം കാട്ടിയെന്നാണ് കേസ്. പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിനെ സ്വാധീനിച്ച് അടിവസ്ത്രത്തില്‍ മാറ്റം വരുത്തി പ്രതിയെ രക്ഷിക്കുകയായിരുന്നെന്നാണ് ആരോപണം.
എന്നാല്‍ കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന് പരാതിയുണ്ടെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പരാതി നല്‍കണമെന്നും പോലീസിന് കേസ് അടുക്കുവാന്‍ കഴിയില്ലെന്നുമാണ് ആന്റണി രാജുവിന്റെ വാദം.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…
തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…