ശ്രീനഗർ. ഉടുവസ്ത്രം ഒന്നും ഇല്ലാതെ പൂർണ നഗ്നനായി വീടിന് പുറത്തുപോകുന്നത് തടഞ്ഞ അമ്മയെയും രണ്ട് അയൽക്കാരെയും മനോദൗർബല്യമുള്ളയാൾ അടിച്ചുകൊന്നു. ജമ്മു കശ്മീരിൽ വീടിന് പുറത്തുപോകുന്നത് തടഞ്ഞ അമ്മയോട് പ്രകോപിതനായ ആൾ അമ്മയെ മർദ്ദിക്കുന്നത് തടയാനെത്തിയവരെയും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ബേക്കറി നടത്തുന്ന ജാവിദ് അഹ്മദ് റാതർ ആണ് ഇങ്ങനെ മൂന്നുപേരെ വധിച്ചത്. അമ്മയെ രക്ഷിക്കാനെത്തിയ അയൽക്കാരായ രണ്ടു പേരെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ഹാഫിസ ബീഗം, മുഹമ്മദ് അമീൻ ഷാ, ഗുലാം നബി ഖദിം എന്നിവരാണു കൊല്ലപ്പെട്ടത്.
നഗ്നനായി പുറത്തുപോകുന്നത് വിലക്കിയതിനാലാണ് ജാവിദ് ഹാഫിസയെയും മറ്റുള്ളവരെയും വടികൊണ്ട് ആക്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അമ്മയെ വധിച്ച ശേഷം കണ്ണിൽകണ്ടവരെയെല്ലാം ഇയാൾ ആക്രമിക്കുകയാണ് ഉണ്ടായത്. ഒരു ദിവസം മുൻപ് നഗ്നനായി മാർക്കറ്റിലൂടെ നടന്നതിനെത്തുടർന്ന് ഇയാളെ പൊലീസ് പിടികൂടി വീട്ടിലെത്തിക്കുകയായിരുന്നു.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…