തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചു. മുഖ്യമന്ത്രി പ്രസംഗത്തിന് ശേഷം വേദി വിട്ട് ഇറങ്ങുമ്പോള്‍ യുവാവ് വേദിയിലേക്ക് ഓടികയറുകയായിരുന്നു. രാജ രവിവര്‍മ ആര്‍ട് ഗാലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സുരക്ഷാ വീഴ്ച സംഭവിച്ചത്.
പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാന്‍ എന്ന വ്യക്തിയാണ് വേദിയിലേക്ക് കയറിയത്. മുഖ്യമന്ത്രി അപ്പോഴേക്കും വേദിയില്‍ നിന്നും ഇറങ്ങിയിരുന്നു. വേദിയിലെത്തിയ ഇയാള്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ ആലിംഗനം ചെയ്തു. എന്നാല്‍ പെട്ടന്ന് ഒരാള്‍ ആലിംഗനം ചെയ്തപ്പോള്‍ മന്ത്രി പരിഭ്രാന്തനായി. സമീപത്ത് മന്ത്രി ചിഞ്ചുറാണിയും ഉണ്ടായിരുന്നു.
തുടര്‍ന്ന് പോലീസ് എത്തി ഇയാളെ പിടികൂടി താഴെ ഇറക്കി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കാനാണ് വേദിയില്‍ കയറിയതെന്ന് ഇയാള്‍ പറയുന്നു. തുടര്‍ന്ന് ഇയാളെ മ്യൂസിയം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പോകുന്നതിനിടെ ഇയാള്‍ പോലീസിനോട് കയര്‍ത്തു. താന്‍ പാര്‍ട്ടിക്കാരനാണെന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു.
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…