തിരുവനന്തപുരം:പുലര്‍ച്ചെ മൂന്നരയ്ക്ക് നിലവളി കേട്ട് ഉണര്‍ന്ന നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ഞെട്ടി.തീ ഗോളമായി മൂന്ന് ശരീരങ്ങള്‍.വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് തീകൊളുത്തി ജീവനൊടുക്കിയത്.ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.അച്ഛനെയും അമ്മയെയും മകളെയുമാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ആയിരുന്നു.
വര്‍ക്കലക്ക് അടുത്ത് വെട്ടൂരില്‍ താമസിക്കുന്ന ശ്രീകുമാര്‍ എന്ന 60 വയസുകാരന്‍ ഭാര്യ മിനി എന്ന 55കാരി ഇവരുടെ 26 വയസുകാരി മകള്‍ അനന്തലക്ഷ്മി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.എന്നാല്‍ മറ്റ് ഏതെങ്കിലും വിധത്തില്‍ അപകടം സംഭവിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം.ഇവരുടെ വീട്ടില്‍ നിന്നും നിലവിളി കേട്ട് അയല്‍വാസികള്‍ ഓടി എത്തുകയായിരുന്നു.അപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു.പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഇവര്‍ക്ക് കടബാധ്യത ഉണ്ടായിരുന്നു എന്ന് വിവരമുണ്ട്.കടബാധ്യതകള്‍ മൂലം ആത്മഹത്യ അല്ലാതെ മറ്റ് വഴികളില്ല എന്ന് ഇവര്‍ പറഞ്ഞിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
റെയില്‍വേ ഐഎസ്ആര്‍ഒ കോണ്‍ട്രാക്ട് വര്‍ക്കുകള്‍ എടുത്ത് നടത്തിയിരുന്ന ആളാണ് ശ്രീകുമാര്‍.മകള്‍ അനന്ദലക്ഷ്മി പിഎച്ച്ഡി ചെയ്യുകയാണ്.ഇവര്‍ക്ക് കടബാധിതകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കളും അയല്‍വാസികളും പറയുന്നുണ്ട്.ഇരുനല വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടത്.അമ്മയുടെയും മകളുടെയും മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ ആയിരുന്നു.മുറിയോട് തൊട്ട് ചേര്‍ന്നുള്ള ബാത്ത്‌റൂമിലാണ് ശ്രീകുമാറിന്റെ മൃതദേഹം കിടന്നിരുന്നത്.കൂട്ട ആത്മഹത്യ ആയിരുന്നോ അതോ അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ശ്രീകുമാര്‍ ജീവനൊടുക്കിയതാണോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
കോവിഡും ലോക്ക്ഡൗണും ഒക്കെ ആയതോടെ സംസ്ഥാനത്ത് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും അല്‍പം കുറവുണ്ടായിരുന്നു.എന്നാല്‍ സ്വയം ജീവന്‍ ഒടുക്കുന്നവരുടെ എണ്ണം അന്നും ഇന്നും ഒരു പോലെ തന്നെയാണ്.ക്വാറന്റീനിലും മറ്റും കഴിയുന്നവര്‍ മാനസിക സമ്മര്‍ദ്ദം കാരണം ജീവനൊടുക്കുന്ന പല സംഭവങ്ങളും പുറത്തെത്തിയിരുന്നു.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…